തൊടുപുഴ: വില്‍പനക്കെത്തിച്ച ഹഷീഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ പിടിയിൽ.ഇടവെട്ടി ചിറക്ക് സമീപം വാടകക്ക് താമസിക്കുന്ന എഴുമുട്ടം ചാലാശ്ശേരി പടിഞ്ഞാറയില്‍ ജിതിന്‍ ജോര്‍ജ് (23), ഇടവെട്ടി ചാലംകോട് പുളിക്കല്‍ സൂര്യജിത് വിനോദ് (23), ചാലംകോട് മ്യാലില്‍ ദേവപ്രസാദ് (22) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 12 മില്ലി ഹഷീഷ് ഓയിലും രണ്ട് ഗ്രാം ഉണക്ക കഞ്ചാവും പിടികൂടി.
പൊലീസ് നടത്തിയ രാത്രി പരിശോധനക്കിടെ ഇടവെട്ടി ചിറക്ക് സമീപത്തുനിന്നാണ് മൂവരും പിടിയിലായത്. ചിറയും പരിസരവും കേന്ദ്രീകരിച്ച് കഴിഞ്ഞ ഏതാനും നാളുകളായി സാമൂഹികവിരുദ്ധ ശല്യവും ലഹരി വില്‍പനയും സജീവമായതായി നാട്ടുകാര്‍ പരാതി ഉന്നയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാത്രി 11.30ന് പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു.
ബൈക്കുമായി ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ മൂവരെയും പരിശോധിച്ചപ്പോഴാണ് വിൽപനക്കായി ടിന്നുകളില്‍ നിറച്ച നിലയില്‍ ഹഷീഷ് ഓയിലും പൊതിയിലാക്കിയ കഞ്ചാവും കണ്ടെടുത്തത്. ഇവര്‍ക്ക് ലഹരിവസ്തുക്കള്‍ എവിടെനിന്ന് ലഭിച്ചുവെന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തൊടുപുഴ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.സി. വിഷ്ണുകുമാര്‍, എസ്.ഐ സലിം, എ.എസ്.ഐമാരായ ഷംസുദ്ദീന്‍, ഉണ്ണികൃഷ്ണന്‍, എസ്.സി.പി.ഒ മാഹിന്‍, സി.പി.ഒമാരായ സാബു, അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.