തിരൂര്‍ (മലപ്പുറം): ആര്.എസ്.എസ് പ്രവര്ത്തകന് തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ ജംഇയ്യതുല്‍ ഇഹ്സാനിയയുടെ ഒരു പ്രവര്ത്തകന് കൂടി പിടിയില്‍. ജംഇയ്യതുല്‍ ഇഹ്സാനിയയുടെ സജീവ പ്രവര്‍ത്തകനായ പള്ളം ചെറുത്തുരുത്തി കളപ്പുറം വീട്ടില്‍ സലീമിനെയാണ് (44) തിരൂര്‍ ഡിവൈ.എസ്.പി കെ.എ. സുരേഷ് ബാബുവിെൻറ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
സുനിലിന് പുറമേ ബി.ജെ.പി നേതാവായിരുന്ന പുലാമന്തോള്‍ പാലൂര് മോഹനചന്ദ്രെൻറ കൊലപാതകത്തിലും സലീമിന് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. രാത്രി കടയടച്ച് സൈക്കിളില്‍ പോവുകയായിരുന്ന മോഹനചന്ദ്രെൻറ സൈക്കിളില്‍ ജീപ്പിടിച്ച് വീഴ്ത്തിയത് താനാണെന്ന് സലീം സമ്മതിച്ചതായി ഡിവൈ.എസ്.പി സുരേഷ് ബാബു വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
സുനില്‍ വധത്തിനുശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച സലീം സംഭവശേഷം വിദേശത്ത് രക്ഷപ്പെടുകയായിരുന്നു. നാട്ടിലെത്തിയ പ്രതിയെ ചെറുത്തുരുത്തി പള്ളത്ത് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇതോടെ സുനില്‍ വധവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം അഞ്ചായി.
ജംഇയ്യതുല്‍ ഇഹ്സാനിയ സ്ഥാപകരിലൊരാളായ മലപ്പുറം കൊളത്തൂര്‍ ചെമ്മലശ്ശേരി പൊതുവകത്ത് ഉസ്മാന്, തൃശൂര്‍ വാടാനപ്പള്ളി അഞ്ചങ്ങാടി നാലകത്തൊടിയില്‍ യൂസഫ് എന്ന യൂസഫലി, തൃശൂര്‍ ചാവക്കാട് പാലയൂര്‍ കറുപ്പംവീട്ടില്‍ മൊഹിയുദ്ദീന്‍, ചെറുത്തുരുത്തി പുത്തന്‍പീടികയില്‍ പള്ളം സുലൈമാന്‍ എന്നിവരെ നേരത്തേ പിടിയിലായിരുന്നു.
സുനില്‍ വധം നടക്കുമ്പോള്‍ ജംഇയ്യതുല്‍ ഇഹ്സാനിയയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന പഴുന്നാന ഹുസൈന് മുസ്ലിയാര് വിദേശത്ത് ഒളിവിലാണെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.