തിരുവനന്തപുരം: സംസ്ഥാനത്തെ പാചകവാതക വിതരണ പ്രതിസന്ധി പരിഹരിക്കാൻ നിലവിൽ അനുവദിച്ച വാണിജ്യ സിലിണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. അന്തർസംസ്ഥാന തൊഴിലാളികളുടെ എണ്ണവും വർധിച്ച ഉപഭോഗവും പരിഗണിച്ച് നിലവിലെ 20 ശതമാനം വിഹിതം വർധിപ്പിക്കാനാണ് കേരളം ആവശ്യപ്പെടുക. സംസ്ഥാനത്ത് വിതരണം സുഗമമാക്കാൻ ആശുപത്രികൾ, വിദ്യാലയങ്ങൾ, അഭയകേന്ദ്രങ്ങൾ, ജനകീയ അടുക്കളകൾ, വിവരസാങ്കേതിക വിദ്യാനിലയങ്ങൾ, ശ്മശാനങ്ങൾ എന്നിവക്ക് മുൻഗണന നൽകുന്ന പ്രത്യേക പട്ടിക നിശ്ചയിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. വിതരണ സാഹചര്യം നിരീക്ഷിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാനതല സമിതിയും കലക്ടർമാരുടെ അധ്യക്ഷതയിൽ ജില്ലതല സമിതികളും രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.