വ്യാജ ശബ്ദസന്ദേശം: പരാതി നൽകിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥർക്ക് നൽകിവരുന്ന പരിശീലനം സംബന്ധിച്ച് വ്യാപകമായി പ്രചരിക്കുന്ന വ്യാജ ശബ്ദസന്ദേശത്തെക്കുറിച്ച് സൈബർ പൊലീസിന് പരാതി നൽകിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു. ഇത്തവണത്തെ സർക്കാറിന്‍റെ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് നേരിട്ടുള്ള പരിശീലനമില്ലെന്നാണ് ശബ്ദസന്ദേശത്തിൽ പ്രധാനമായും പറയുന്നത്.

തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് വിവിധ പരിശീലന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വിവിധ ഘട്ടങ്ങളിലായി ഓൺലൈൻ, ഓഫ്ലൈൻ പരിശീലനം പൂർത്തീകരിക്കുന്ന ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് ചുമതലകൾക്കായി ഇറങ്ങുന്നത്. ഇത്തവണയും അതുതന്നെയാണ് കമീഷൻ ലക്ഷ്യമിടുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.

Tags:    
News Summary - Fake voice message: Chief Electoral Officer says complaint has been filed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.