വളാഞ്ചേരി (മലപ്പുറം): അത്തിപ്പറ്റ ജി.എൽ.പി സ്കൂളിൽ മീസിൽസ്^റുബെല്ല പ്രതിരോധ കുത്തിവെപ്പിനിടെ ആരോഗ്യവകുപ്പ് ജീവനക്കാരെ മർദിച്ച കേസിൽ മൂന്നുപേരെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ അത്തിപ്പറ്റ പറങ്ങാട്ട്പറമ്പിൽ സഫ്വാൻ (26), മുബഷീർ (23), എടയൂർ സ്വദേശി ചോലക്കാട്ടിൽ ഫൈസൽ ബാബു (24) എന്നിവരെയാണ് വളാഞ്ചേരി എസ്.ഐ ബഷീർ സി. ചിറക്കലിെൻറ നേതൃത്വത്തിൽ പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കി.
ജാമ്യമില്ലവകുപ്പ് പ്രകാരമാണ് കേസ്. കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെ കേസെടുത്തതായും അന്വേഷണം ഉൗർജിതമാക്കിയതായും പൊലീസ് പറഞ്ഞു. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കൈയേറ്റം, സംഘടിച്ചെത്തി ജീവനക്കാരെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പാലക്കാട് ജില്ല പൊലീസ് മേധാവി സുധീഷ് കുമാറിെൻറ മേൽനോട്ടത്തിൽ തിരൂർ ഡിവൈ.എസ്.പി വി. ഉല്ലാസ്, വളാഞ്ചേരി സി.ഐ കൃഷ്ണൻ, വളാഞ്ചേരി എസ്.ഐ ബഷീർ സി. ചിറക്കൽ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്. അക്രമത്തിൽ പരിക്കേറ്റ ജെ.പി.എച്ച്.എൻ ശ്യാമളബായിയെ (45) കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.