തിരുവനന്തപുരം: ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് ജനശതാബ്ദി ട്രെയിൻ മാതൃകയിൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും തിരിച്ചും എൻഡ് ടു എൻഡ് എ.സി ലോഫ്ലോർ സർവിസുകളുമായി കെ.എസ്.ആർ.ടി.സി. അവധിദിവസങ്ങളിലൊഴികെ ദിവസവും രാവിലെ 5.10ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച് ആലപ്പുഴ വഴി രാവിലെ 9.40ന് എറണാകുളത്തെത്തും വിധത്തിലാണ് സർവിസ് ക്രമീകരിച്ചിരിക്കുന്നത്. വൈകീട്ട് 5.20ന് എറണാകുളത്തുനിന്ന് തിരിച്ച് രാത്രി 9.50ന് തിരുവനന്തപുരത്തെത്തും വിധത്തിലാണ് മടക്കയാത്ര. കൊല്ലം അയത്തിൽ ഫീഡർ സ്റ്റേഷൻ, ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷൻ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്. അതും ഒരു മിനിറ്റ് മാത്രം. കണ്ടക്ടർ ഇല്ലെന്നതാണ് സർവിസിന്‍റെ പ്രത്യേകത.
കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിലാദ്യമാണിത്. എൻഡ് ടു എൻഡ് സർവിസുകൾക്ക് വേണ്ടി പുഷ്ബാക്ക് സീറ്റുള്ള രണ്ട് ബസുകളാണ് വിന്യസിക്കുക. ഓൺലൈനിൽ ടിക്കറ്റെടുക്കാം. 408 രൂപയാണ് ടിക്കറ്റ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.