കടയിൽ പോയി വരാൻ വൈകിയതിന് തേപ്പുപെട്ടി കൊണ്ട് മൂന്ന് വയസ്സുകാരന്‍റെ കാൽ പൊള്ളിച്ചു

കൊച്ചി: തൈക്കുടത്ത് എട്ട് വയസുകാരന്റെ കാലില്‍ തേപ്പുപെട്ടിയും ചട്ടുകവും വെച്ച് പൊള്ളിച്ച യുവാവ്അറസ്റ്റില്‍. കുട്ടിയുടെ സഹോദരീ ഭര്‍ത്താവായ അങ്കമാലി സ്വദേശി പ്രിന്‍സ്(21) നെയാണ് മരട് പോലിസ് അറസ്റ്റു ചെയ്തത്. കുട്ടിയുടെ കാലിനടിയിലായിരുന്നു പൊള്ളലേറ്റത്. തൊലി അടര്‍ന്ന് ഇളകിയ നിലയിലാണ്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരാന്‍ വൈകിയ കാരണത്താലാണ് ഇയാള്‍ ക്രൂരമായികുട്ടിയെ ഉപദ്രവിച്ചത്. ഒരുവര്‍ഷമായി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. 

21-കാരനായ പ്രിൻസ് കുട്ടിയെ ഉപദ്രവിക്കുന്നത് പതിവാണ്. കുട്ടിയുടെ സഹോദരീഭർത്താവെന്ന് അവകാശപ്പെടുന്ന ഇയാൾ സഹോദരിയെ നിയമപരമായി വിവാഹം കഴിച്ചോ എന്ന കാര്യത്തിലും സഹോദരിക്ക് പ്രായപൂർത്തിയായോ എന്ന കാര്യത്തിലും വ്യക്തതയില്ല. അക്കാര്യത്തിൽ വ്യക്തത വന്ന ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

കുട്ടികളുടെ അച്ഛൻ ഒരു വർഷമായി തളർവാതം വന്ന് കിടപ്പിലാണ്. അമ്മക്കും കുട്ടിയുടെ സഹോദരിക്കും ഇയാളെ എതിർക്കാൻ പേടിയായിരുന്നു. മൂന്നാം ക്ലാസ്സുകാരനെ ആഴത്തിൽ പൊള്ളിച്ചപ്പോൾ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.