രണ്ടാം ഘട്ടം 3.60 ലക്ഷം ഡോസ് വാക്‌സിൻകൂടി

തിരുവനന്തപുരം: 3,60,500 ഡോസ് കോവി ഷീൽഡ് വാക്‌സിൻകൂടി രണ്ടാം ഘട്ടമായി കേന്ദ്രം കേരളത്തിന് അനുവദിച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ആദ്യഘട്ടത്തിൽ 4,33,500 ഡോസാണ് എത്തിയത്. ബുധനാഴ്ച എറണാകുളത്തും തിരുവനന്തപുരത്തും വാക്‌സിനുകൾ എത്തും.സംസ്ഥാനത്ത് കുത്തിവെപ്പിെൻറ മൂന്നാം ദിനം 8548 ആരോഗ്യപ്രവർത്തകർ വാക്‌സിൻ സ്വീകരിച്ചു.

മൂന്നാം ദിവസം തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (759) വാക്‌സിൻ സ്വീകരിച്ചത്. വാക്‌സിൻ കൊണ്ടുള്ള പാർശ്വഫലങ്ങളൊന്നും ആർക്കും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം ജനറൽ ആശുപത്രി, പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രം, അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ചൊവ്വാഴ്ച പ്രവർത്തനമാരംഭിച്ചു.

Tags:    
News Summary - The second phase included a further vaccination of 3.60 lakh doses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.