മണപ്പുറത്ത് വെള്ളം താഴ്ന്നപ്പോൾ

പെരിയാറിൽ ആശ്വാസ പുഴയിറക്കം

ആലുവ: മഴയുടെ ശക്തി കുറഞ്ഞതോടെ പെരിയാറിൽ ആശ്വാസ പുഴയിറക്കം. ചൊവ്വാഴ്ചയിലെ ജലനിരപ്പിൽനിന്ന് വലിയതോതിൽ വെള്ളം ബുധനാഴ്ച ഇറങ്ങിയിരുന്നു. മുകളിൽനിന്നുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ചൊവ്വാഴ്ച രാത്രിതന്നെ തീരങ്ങളിൽനിന്ന് വെള്ളമിറങ്ങിത്തുടങ്ങിയിരുന്നു. ചൊവ്വാഴ്ച രാവിലെ 7.30ഓടെ മണപ്പുറം ക്ഷേത്രത്തിന്‍റെ മുകൾഭാഗം വരെ വെള്ളത്തിൽ മുങ്ങിയിരുന്നു. എന്നാൽ, രാത്രിയോടെ വെള്ളം ഇറങ്ങിത്തുടങ്ങിയത് ആശ്വാസകരമായി.

വെള്ളം കുറഞ്ഞതോടെ പുഴയിലെ ചളിയുടെ അളവിലും വലിയ കുറവുണ്ടായിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ചളിയുടെ അളവ് 250 എൻ.ടി.യുവായി ഉയർന്നിരുന്നു. ഇതോടെ ജലവിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ, ബുധനാഴ്ച രാവിലെ ഇത് 30-40 എൻ.ടി.യുവായും വൈകീട്ടോടെ 25-30 എൻ.ടി.യുവായും കുറഞ്ഞു.

എൻ.ടി.യു100ൽ താഴെയായതിനാൽ ജലശുചീകരണം സാധാരണപോലെയായതായി ആലുവ ജലശുചീകരണ കേന്ദ്രം അസി.എക്‌സി.എൻജിനീയർ ജെയിൻരാജ് പറഞ്ഞു. ഇതേതുടർന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന ജലവിതരണത്തിലെ നിയന്ത്രണം ഒഴിവാക്കി.വെള്ളപ്പൊക്കം മൂലം വിവിധ ഭാഗങ്ങളിൽ കൃഷി നാശമുണ്ടായി. ചൂർണിക്കര പഞ്ചായത്തിൽ ക്യാമ്പിൽ കഴിഞ്ഞിരുന്നവർ വെള്ളമിറങ്ങിയതിനെത്തുടർന്ന് വീടുകളിലേക്ക് മടങ്ങി.

25 ലക്ഷത്തിന്‍റെ നഷ്ടം

ആലുവ: മണപ്പുറത്ത് വെള്ളം കയറിയതിനെത്തുടർന്ന് ജനറേറ്ററും വാഹനവും വെള്ളത്തിനടിയിലായ സംഭവത്തിൽ 25 ലക്ഷത്തോളം രൂപയുടെ നഷ്ടം.കർക്കടക വാവുബലിക്ക് ദേവസ്വം ബോർഡ് വാടകക്ക് എടുത്ത മൊബൈൽ അക്കോസ്റ്റർ ജനറേറ്ററാണ് വെള്ളത്തിൽ മുങ്ങിയത്.ഇത് കൊണ്ടുവന്ന വാഹനം, എൽ.ഇ.ഡി ബൾബ് കേബിൾ, ലൈറ്റ് ആൻഡ് സൗണ്ട് എന്നിവയടക്കം വെള്ളത്തിനടിയിലായി.25 ലക്ഷത്തിന്‍റെ നഷ്ടം


Tags:    
News Summary - The river came down in Periyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.