സ്പീക്കർക്കെതിരായ പ്രമേയം അനുവദിച്ചേക്കില്ല

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം നോട്ടീസ് നൽകിയ പ്രമേയത്തിന് അനുമതി കിട്ടാനിടയില്ല. സ്പീക്കർക്കെതിരായ പ്രമേയം സഭ സമ്മേളിക്കുന്നതിന് 14 ദിവസം മുമ്പ് ലഭിക്കണമെന്നാണ് ചട്ടമെന്നും സാേങ്കതികത്വങ്ങൾ പൂർത്തിയാക്കണമെന്നും പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.

ആഗസ്റ്റ് 24 നാണ് സഭ നിശ്ചയിച്ചിരിക്കുന്നത്. നോട്ടീസ് വെള്ളിയാഴ്ച നൽകിയെങ്കിലും 14 ദിവസം ബാക്കിയില്ല. അതുകൊണ്ടുതന്നെ ഇത് പരിഗണിക്കാനിടയില്ലെന്നാണ് സൂചന. സർക്കാറിനെതിരെ അവിശ്വാസ പ്രമേയത്തിനും സ്പീക്കർക്കെതിരെ നോട്ടീസിനും പ്രതിപക്ഷം നോട്ടീസ് നൽകി. അവിശ്വാസ പ്രമേയത്തിന് മൂന്ന് ദിവസത്തെ നോട്ടീസ് മതി. നേരത്തേ റദ്ദാക്കിയ സമ്മേളനത്തിലേക്കും അവിശ്വാസ പ്രമേയവും സ്പീക്കർക്കെതിരെ നോട്ടീസും നൽകിയിരുന്നു. ആ സമ്മേളനം നടന്നില്ല. അതേസമയം രണ്ടു നോട്ടീസും ലഭിച്ചിട്ടില്ലെന്നും ലഭ്യമാകുന്ന മുറക്ക് തീരുമാനമെടുക്കുമെന്നും സ്പീക്കർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

Tags:    
News Summary - The Resolution Against Speaker May not be allowed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.