കിടപ്പുരോഗിയുടെ മരണം കൊലപാതകമെന്ന് സംശയം

ആമ്പല്ലൂർ: നെടുമ്പാളിൽ വീടിനുള്ളിൽ കിടപ്പുരോഗിയെ മരിച്ചനിലയിൽ കണ്ട സംഭവം കൊലപാതകമെന്ന് സംശയം. വഞ്ചിക്കടവ് റോഡിൽ കാരിക്കുറ്റി വീട്ടിൽ രാമകൃഷ്ണന്റെ മകൻ സന്തോഷിനെ (45) വെള്ളിയാഴ്ച രാത്രിയാണ് മരിച്ചനിലയിൽ കണ്ടത്. സംഭവം അസ്വാഭാവിക മരണമാണെന്ന് പൊലീസ് പറഞ്ഞു. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന സന്തോഷ് ഏറെനാളായി തളർച്ച ബാധിച്ച് കിടപ്പിലായിരുന്നു. സന്തോഷിനോടൊപ്പം താമസിച്ചിരുന്ന സഹോദരി ഷീബ, ഭർത്താവ് സെബാസ്റ്റ്യൻ എന്നിവരാണ് മരണ വിവരം സമീപവാസികളെ അറിയിച്ചത്.

മൃതദേഹം തറയിൽ കിടക്കുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാരും പഞ്ചായത്ത് അംഗവും വിവരം പൊലീസിൽ അറിയിക്കാനൊരുങ്ങിയപ്പോൾ ഷീബയും ഭർത്താവും അത് വിലക്കാൻ ശ്രമിച്ചതായി പറയുന്നു. തുടർന്ന് നാട്ടുകാർ പൊലീസിൽ അറിയിച്ചതോടെ സെബാസ്റ്റ്യൻ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാൾ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളെ ചോദ്യം ചെയ്താൽ മാത്രമേ മരണകാരണം അറിയാനാവുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടി കൈക്കൊള്ളുമെന്നും പുതുക്കാട് പൊലീസ് അറിയിച്ചു.

Tags:    
News Summary - The death of the inpatient is suspected to be murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.