തിരുവനന്തപുരം: ഓണക്കാലത്ത് ജാഗ്രത കുറവുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണത്തിന് കോവിഡ് നിയന്ത്രണങ്ങളിൽ കേരളത്തിൽ വ്യാപകമായി ഇളവുകൾ നൽകിയെന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഉത്സവകാലത്ത് ഇളവുകൾ നൽകിയതുമൂലമാണ് കോവിഡ് കേസുകൾ കേരളത്തിൽ കൂടിയതെന്ന് കേന്ദ്രമന്ത്രി ഹർഷവർധൻ ഞായറാഴ്ച വിമർശിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ചെറിയ ഇളവുകൾ നൽകുകയും എന്നാൽ കൃത്യമായ മാർഗനിർദേശങ്ങളും ഓണക്കാലത്ത് നൽകിയിരുന്നു. കടകളുടെ വലിപ്പം അനുസരിച്ച് വേണം ഉപഭോക്താക്കളെ പ്രവേശിപ്പിക്കാനെന്നും അനുമതി നൽകാവുന്ന ആളുകളുടെ എണ്ണം കടയുടെ പുറത്ത് പ്രദർശിപ്പിക്കണമെന്നും നിർദേശിച്ചിരുന്നു. ഓണക്കാലത്ത് രാത്രി ഒൻപത് വരെ മാത്രമാണ് കടകൾക്ക് പ്രവർത്തന അനുമതി നൽകിയത്. മാളുകൾക്കും ഹൈപ്പർമാർക്കറ്റുകൾക്കും അനുമതി നൽകിയിരുന്നുവെങ്കിലും ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം എന്നും നിർദേശിച്ചു.
കോവിഡ് വ്യാപനം കണക്കിലെടുത്ത് കൂട്ടംകൂടിയുള്ള ഓണഘോഷം പാടില്ലെന്ന് പലവട്ടം വാർത്താ സമ്മേളനത്തിലൂടെ ആവശ്യപ്പെടുകയും അഭ്യർഥിക്കുകയും ചെയ്തു. ഡി.ജിപിയും ചീഫ് സെക്രട്ടറിയും ഇക്കാര്യം ജനങ്ങളോട് അഭ്യർഥിച്ചു. ഓണക്കാലത്ത് പൊലീസ് കർശന നിരീക്ഷണം നടത്തുകയും ജാഗ്രത പാലിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.