കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ നടപടി ജനാധിപത്യത്തോടുള്ള സംഘ്പരിവാറിന്‍റെ പകപോക്കലാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ വിമർശനത്തെയും മറു ശബ്ദത്തേയും ഏറെ ഭീതിയോടെയാണ് ഫാഷിസം കാണുന്നതെന്നതിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് രാഹുൽ ഗാന്ധിക്കെതിരായ നീക്കം. ഇത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്.
സംഘ്പരിവാറിന്‍റെ അസഹിഷ്ണുതയുടെ ആഴമാണ് നീക്കം വ്യക്തമാക്കുന്നത്. ഫാഷിസത്തിനും സംഘ്പരിവാറിനുമെതിരെ ജനാധിപത്യ ഇന്ത്യയ്ക്ക് വേണ്ടി നിലകൊള്ളാൻ ഇത്തരം നീക്കങ്ങൾ ആവേശം നൽകും. ഫാഷിസത്തിനെതിരെയുള്ള യോജിച്ച മുന്നേറ്റത്തെ ഇത് ത്വരിതപ്പെടുത്തുമെന്നും എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.