തലശ്ശേരി: പൊന്ന്യം നായനാർ േറാഡ് നാമത്ത്മുക്കിൽ സി.പി.എം-ബി.ജെ.പി സംഘർഷം. ബോംബേറിലും ഏറ്റുമുട്ടലിലും ഇരുവിഭാഗത്തിലുംപെട്ട ഏഴുപേർക്ക് പരിക്കേറ്റു. സി.പി.എം പ്രവർത്തക രും പൊന്ന്യം വെസ്റ്റ് സ്വദേശികളുമായ വൈശ്യക്കാരത്തി കണ്ട്യൻപറമ്പത്ത് വി.കെ. സുബീഷ് (24), സൗപർണികയിൽ അശ്വിൻ (21), കക്കാടൻപറമ്പത്ത് യദുൽ കൃഷ്ണൻ (20), ശ്രീരാഗം വീട്ടിൽ വിഥുൻ (26), കു ണ്ടത്തിൽ വീട്ടിൽ ടി. അജുൻ (31) എന്നിവെര തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുബീഷിെൻറയും വിഥുവിെൻറയും പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ ബി.ജെ.പി പ്രവർത്തകരായ പൊന്ന്യത്തെ ചെങ്കളത്തിൽ വീട്ടിൽ സജയൻ (35), അഭയപറമ്പത്ത് വീട്ടിൽ സി. ശ്രീജിത്ത് (33) എന്നിവർ ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച വൈകീട്ട് നാലോടെ പൊന്ന്യം നാമത്ത്മുക്കിനടുത്താണ് സി.പി.എം പ്രവർത്തകർക്ക് നേരെ ആദ്യം ബോംബാക്രമണം നടന്നത്. പ്രദേശത്തെ ഗൃഹപ്രവേശനത്തിൽ പങ്കെടുത്ത് തിരിച്ചുപോകുന്നതിനിടയിൽ ആർ.എസ്.എസ് പ്രവർത്തകർ ബോംബെറിഞ്ഞതായാണ് സി.പി.എം പ്രവർത്തകരുടെ പരാതി. ഇതിനുശേഷമാണ് ബി.ജെ.പി പ്രവർത്തകരും ആക്രമിക്കപ്പെട്ടത്. സി.പി.എം പ്രവർത്തകർ ബോംബെറിഞ്ഞ് ആക്രമിച്ചെന്നാണ് പരാതി. ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടലുണ്ടായതിനെ തുടർന്ന് സ്ഥലത്ത് സംഘർഷം നിലനിൽക്കുകയാണ്. കതിരൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രദേശത്ത് നിരീക്ഷണം ഏർപ്പെടുത്തി. ബോംബേറിൽ പരിക്കേറ്റ് തലേശ്ശരി സഹകരണ ആശുപത്രിയിലുള്ള സി.പി.എം പ്രവർത്തകരെ എ.എൻ. ഷംസീർ എം.എൽ.എയും മറ്റ് നേതാക്കളും സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.