കരിപ്പൂർ: മുസ്ലിം ലീഗിനകത്ത് തീവ്രവാദികളായിട്ടുള്ളവരുണ്ടെന്നും എല്ലാവരും തീവ്രവാദികളാണെന്ന് പറയുന്നി ല്ലെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കോഴിക്കോട് വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സ ംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്ട് നടക്കുന്ന സമരത്തിനകത്ത് ആരെല്ലാമാണുള്ളതെന്ന് അറിയില്ല. കെ. സുരേന്ദ്രന് അറിയാമായിരിക്കും. ബീഫ് വിവാദത്തിൽ സി.പി.എമ്മാണ് മറുപടി പറയേണ്ടത്. അലൻ, താഹ എന്നിവർക്കെതിെര യു.എ.പി.എ പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുേമ്പാൾതന്നെ അവരെ സി.പി.എമ്മിൽനിന്ന് പുറത്താക്കിയിരിക്കുകയാണ്.
മാവോവാദികളായതുകൊണ്ടാണല്ലോ അവരെ പുറത്താക്കിയത്. മാവോവാദികളാണെന്ന് സംസ്ഥാന സർക്കാർ വിധിയെഴുതുകയും യു.എ.പി.എ ചുമത്തുകയും ചെയ്യുന്നതോടെ എൻ.ഐ.എ അന്വേഷിക്കേണ്ട കേസായി മാറി. പിന്നീട് എൻ.ഐ.എ പിന്മാറണമെന്ന് പറയുന്നത് ജനങ്ങളുടെ കണ്ണിൽപൊടിയിടാനാണ്.
സി.എ.ജി റിപ്പോർട്ട് പുറത്തുവന്നതോടെ സംസ്ഥാന സർക്കാറും സി.പി.എമ്മും പ്രതിക്കൂട്ടിലാണ്. ഈ കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കേണ്ട സ്ഥിതിയിലേക്ക് എത്തിയിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.