ടെലിമെഡിസിന്‍ സംവിധാനം ഉപയോഗിച്ചവരുടെ വിവരങ്ങളും പുറത്തായതായി പരാതി

കോഴിക്കോട്: കൊറോണ വൈറസ് ബാധിതരുടെ വിവരങ്ങള്‍ ചോര്‍ന്നതിനുപിന്നാലെ ടെലിമെഡിസിന ്‍ സംവിധാനം ഉപയോഗിച്ചവരുടെയും വിവരങ്ങള്‍ പുറത്തായതായി പരാതി. ഡോക്ടര്‍മാരുടെ സേ വനം ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ ക്വിക് ഡോക്ടറില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡൻറ് സി.ആർ. പ്രഫുല്‍ കൃഷ്ണന്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.

ആയിരക്കണക്കിന് രോഗികളാണ് ടെലിമെഡിസിന്‍ സംവിധാനം ഉപയോഗിച്ചത്. രോഗികളുടെ വിവരങ്ങള്‍ സുരക്ഷിതമായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാറും ക്വിക് ഡോക്ടര്‍ എന്ന സ്റ്റാര്‍ട്ട് അപ് സംരംഭത്തിെൻറ മേധാവിയും അറിയിച്ചിരുന്നു. എന്നാല്‍, ഇവരുടെ വിവരങ്ങള്‍ നിലവില്‍ ആര്‍ക്ക് വേണമെങ്കിലും ലഭിക്കുമെന്ന സ്ഥിതിയാണ്. സര്‍ക്കാര്‍, ക്വിക് ഡോക്ടര്‍ ഹെല്‍ത്ത് കെയര്‍ എന്ന സ്വകാര്യ സ്റ്റാര്‍ട്ട് അപ്പുമായി ചേര്‍ന്നാണ് ടെലിമെഡിസിന്‍ സംവിധാനം നടപ്പാക്കിയത്. ഈ ഇടപാട് ദുരൂഹമാണ്. ഡാറ്റ തട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കണമെന്നും പ്രഫുല്‍ കൃഷ്ണന്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - Telemedicine system-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.