കോവിഡ് സംശയം; ആദിവാസി സ്ത്രീയുടെ മൃതദേഹം എട്ടുമണിക്കൂറോളം ഐ.സി.യുവിൽ 

ഗാന്ധിനഗർ (കോട്ടയം): പനി ബാധിച്ച് മരിച്ച ആദിവാസി യുവതിയുടെ മൃതദേഹം കോവിഡ് 19 സംശയത്തെത്തുടർന്ന് എട്ട് മണിക്കൂർ തീവ്രപരിചരണ വിഭാഗത്തിൽ. ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച വൈകീട്ട് 6.30ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ ക്രിട്ടിക്കൽ കെയർ യൂനിറ്റിൽ മരിച്ച വീട്ടമ്മയുടെ മൃതദേഹം വെള്ളിയാഴ്ച പുലർച്ച രണ്ടിനുശേഷമാണ് മോർച്ചറിയിലേക്ക് മാറ്റിയത്. ഇടുക്കി മാങ്കുളം സ്വദേശിനി വനിതയാണ് (26) മരിച്ചത്. 

കടുത്ത പനിയെത്തുടർന്ന് ഒരാഴ്ച മുമ്പാണ് ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ പരിശോധനഫലം നെഗറ്റിവാണെന്ന് അറിഞ്ഞതിനെത്തുടർന്നാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്.

Tags:    
News Summary - suspecting covid tribal women body eight hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.