കൊച്ചി: രാഷ്ട്രീയ നേതാക്കളുടെ പേരിനൊപ്പമുള്ള ജാതിവാലുകളെയും പരമ്പരാഗത വിലാസങ്ങളെയും തള്ളിക്കൊണ്ടുള്ള യൂത്ത് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. വി.ഡി. സതീശൻ തന്റെ പേരിനൊപ്പം ജാതിവാൽ ചേർത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനെതിരെയുള്ള പരോക്ഷ വിമർശനമായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ പോസ്റ്റിനെ വിലയിരുത്തുന്നത്. ജാതിവാലുകളില്ലാത്ത കോൺഗ്രസ് ആണ് ഇൻക്ലൂസീവ് എന്ന് ജിന്റോ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
പേരിനൊപ്പം ജാതിയുടെയോ മതത്തിന്റെയോ വാലുകൾ തൂക്കി നടക്കുന്നത് കോൺഗ്രസിന്റെ മതേതര ബോധ്യങ്ങൾക്ക് ചേർന്നതല്ലെന്ന ശക്തമായ സന്ദേശമാണ് ഈ പോസ്റ്റ് നൽകുന്നതെന്ന് നിരീക്ഷർ ചുണ്ടികാണിക്കുന്നു.
അതേസമയം, വി.ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ‘വടശ്ശേരി ദാമോദര മേനോൻ സതീശൻ’ എന്ന് പറഞ്ഞായിരുന്നു സത്യവാചകം ചൊല്ലിയത്.
തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല.
ജിന്റോ ജോൺ. അത് മതി. അങ്ങനെ അറിയപ്പെട്ടാൽ മതി. അതല്ലേ അതിന്റെ ഒരു ബ്യൂട്ടി. പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവ്. എന്റെ രാഷ്ട്രീയം എന്റെ ബോധ്യങ്ങൾ കൂടിയാണ്. ഒരല്പം ലെഫ്റ്റ് ആയൊരു കോൺഗ്രസ് ബോധ്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.