അഗളി: കല്ലേക്കാട് എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഒാഫിസറായ അട്ടപ്പാടി സ്വദേശി കുമാ ർ (30) െട്രയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയിൽ വകുപ്പുതല അന്വേഷണം തുടങ്ങി. ആദിവാസി വിഭാഗക്കാരനായ കുമാർ എ.ആർ ക്യാമ്പിൽ വിവേചനവും ശാരീരിക-മാനസിക പീ ഡനവും നേരിെട്ടന്ന ഭാര്യ സജിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. തൃശൂ ർ റേഞ്ച് ഡി.െഎ.ജിയുടെ നിർദേശപ്രകാരം അേന്വഷണ സംഘം അഗളിയിലെത്തി സജിനിയുടെ മൊഴ ി രേഖപ്പെടുത്തി.
സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം. സന്തോഷ്കുമാർ, ജില്ല സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സുന്ദരൻ, ഒറ്റപ്പാലം സി.െഎ എം. സുജിത് എന്നിവരാണെത്തിയത്. കുമാറിന് വിശ്രമം നൽകാതെ തുടർച്ചയായി ജോലി ചെയ്യിപ്പിച്ചെന്ന സജിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കല്ലേക്കാട് ക്യാമ്പിലെ ഡ്യൂട്ടി ലിസ്റ്റും അറ്റൻഡൻസ് രജിസ്റ്ററും സംഘം പരിശോധിച്ചു. ഡ്യൂട്ടി ഒാഫിസർ, ക്യാമ്പിലെ മേലുദ്യോഗസ്ഥർ, സഹപ്രവർത്തകർ എന്നിവരുടെ മൊഴിയെടുത്തു.
ക്യാമ്പ് ഓഫിസിലെ മൂന്ന് ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ കുമാറിെൻറ ഭാര്യയും സഹോദരനും മൊഴി നൽകിയതായി സൂചനയുണ്ട്. ക്വാർട്ടേഴ്സിൽ നഗ്നനാക്കി മർദിച്ച മേലുദ്യോഗസ്ഥരെ കുമാർ തനിക്ക് കാണിച്ചുതന്നതായും പേര് അറിയില്ലെങ്കിലും ഇവരെ കണ്ടാൽ തിരിച്ചറിയുമെന്നും സഹോദരനും പാടവയൽ ഊരുമൂപ്പനുമായ രങ്കൻ പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം അന്വേഷണ സംഘം തൃശൂർ റേഞ്ച് ഡി.ഐ.ജിക്ക് റിപ്പോർട്ട് സമർപ്പിക്കും.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അട്ടപ്പാടി പരപ്പുന്തറ ഊരുനിവാസിയായ കുമാറിനെ ലെക്കിടി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. കോയമ്പത്തൂരിൽനിന്ന് ലെക്കിടിയിലേക്കുള്ള ടിക്കറ്റ് മൃതദേഹത്തിന് അടുത്തുനിന്ന് കിട്ടിയിരുന്നു.
ക്വാർേട്ടഴ്സുമായി ബന്ധപ്പെട്ടും ക്യാമ്പിലെ ചിലരുമായും കുമാറിന് പ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്ന്, രണ്ട് മാസത്തിലധികം അവധിയെടുത്ത് ജൂലൈ 19നാണ് ജോലിയിൽ തിരികെ പ്രവേശിച്ചത്. പി.എസ്.സി പരീക്ഷ എഴുതാൻ 20 മുതൽ വീണ്ടും അവധിയിലായിരുന്നു. അനുവാദമില്ലാതെ അവധി എടുത്തതിന് ഇതിനിടെ കാരണംകാണിക്കൽ നോട്ടീസും നൽകി. കുമാറിന് ഒരുവിധ പീഡനവും ഉണ്ടായിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാെണന്നുമാണ് ഡെപ്യൂട്ടി കമാൻഡൻറ് പറയുന്നത്. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും നീതി ലഭിക്കുംവരെ നിയമപരമായി മുന്നോട്ടുപോകുമെന്നും സജിനി ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.