കൊച്ചി: ആധാരത്തിൽ കൃത്രിമം കാട്ടിയതുമായി ബന്ധപ്പെട്ട് നെടുമങ്ങാട് സബ് രജിസ്ട്രാർക്കെതിരെ നടപടി ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. ഗുരുതരമായ കുറ്റകൃത്യം ചെയ്തതിനെപ്പറ്റി പരാതി നൽകിയിട്ടും സബ് രജിസ്ട്രാർ കാർത്തികേയനെതിരെ ഒരു നടപടിയുമില്ലെന്ന് ചൂണ്ടിക്കാട്ടി നെയ്യാറ്റിൻകര സ്വദേശി വിദ്യാധരൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ആധാരത്തിൽ ഭൂമിയുടെ വില കുറച്ചു കാണിക്കാൻ 50,000 രൂപ കൈക്കൂലി ചോദിച്ചെന്നും ഇതിനെതിരെ ജില്ല രജിസ്ട്രാർക്ക് നൽകിയ പരാതിയിൽ കാർത്തികേയനെ താക്കീത് ചെയ്തെന്നും ഹരജിയിൽ പറയുന്നു. ഇതിലുള്ള പക മൂലം ആധാരമെഴുത്തുകാരുമായി ചേർന്ന് കാർത്തികേയൻ ഗൂഢാലോചന നടത്തി താൻ വാങ്ങിയ ഭൂമിയുടെ ആധാരത്തിെൻറ അവസാനത്തെ രണ്ട് പേജുകൾ നീക്കി തെൻറ വ്യാജ ഒപ്പിട്ട് വേറെ പേജുകൾ തിരുകിക്കയറ്റിയെന്നാണ് ആേരാപണം. രജിസ്ട്രേഷൻ ഐ.ജിക്ക് നൽകിയ പരാതി അന്വേഷിക്കാൻ നെടുമങ്ങാട് പൊലീസിന് കൈമാറിയിരുന്നു. എന്നാൽ, എട്ടുമാസമായിട്ടും നടപടിയുണ്ടായിട്ടില്ല. ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള ഇയാൾ സബ് രജിസ്ട്രാർ പദവിയിൽ തുടരുകയാണ്. ചോദ്യം ചെയ്യാൻ പോലും അന്വേഷണ ഉദ്യോഗസ്ഥർ തയാറാകുന്നില്ല. പട്ടികജാതിക്കാരനായ രജിസ്ട്രേഷൻ ഐ.ജി വിരമിച്ചപ്പോൾ ഒാഫിസ് മുറിയിലും ഒൗദ്യോഗിക വാഹനത്തിലും ചാണക വെള്ളം തളിച്ച കേസിലെ പ്രതിയാണ് കാർത്തികേയനെന്നും ഹരജിയിൽ പറയുന്നു.
രജിസ്ട്രേഷൻ ഐ.ജിയെ കക്ഷിചേർത്ത കോടതി, ഹരജി വീണ്ടും പിന്നീട് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.