ആലപ്പുഴ: നിരപരാധികളായ അച്ഛനെയും തന്നെയും കള്ളക്കേസിൽ കുടുക്കിയെന്നും ജ്യേഷ്ഠ നെ മർദിച്ചെന്നും ആരോപിച്ച് പൊലീസിനെതിെര കുറിപ്പെഴുതി വിദ്യാർഥി ആത്മഹത്യ ചെയ് തു. ആലപ്പുഴ കരളകം വാർഡ് പാലക്കുളം പുത്തൻവീട്ടിൽ സുധാകരൻ-മായ ദമ്പതികളുടെ മക ൻ അക്ഷയ് ദേവാണ് (മാധവൻ-19) തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറോെട വീട്ടിൽ അക്ഷ യിയെ മരിച്ചനിലയിൽ കാണുകയായിരുന്നു. ആത്മഹത്യക്കുറിപ്പിൽ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലെ എ.എസ്.െഎ ജോണിക്കെതിരെ പരാമർശമുണ്ട്.
ഞായറാഴ്ച അക്ഷയ് സുഹൃത്തും സമീപവാസിയുമായ കണ്ണനുമായി (18) അടിപിടിയുണ്ടായി. ഇതിനെതിരെ അക്ഷയിയുടെ പിതാവ് സുധാകരനെ ഒന്നാം പ്രതിയാക്കി കണ്ണെൻറ മാതാവ് അയ്യന്താറ്റ് വീട്ടിലെ ഇന്ദു നോർത്ത് പൊലീസിൽ പരാതി നൽകി. അടിപിടിക്കിടെ മകെൻറ 25,000 രൂപ വിലവരുന്ന മാലയിലെ സ്വർണ ഏലസ് നഷ്ടപ്പെെട്ടന്ന് പരാതിയിലുണ്ടായിരുന്നു. ഇതേതുടർന്ന് തിങ്കളാഴ്ച പുലർച്ച 1.30ന് എസ്.ഐ ഉദയെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി രാവിലെ സ്റ്റേഷനിൽ എത്താൻ നിർദേശിച്ചു.
അച്ഛനും ജ്യേഷ്ഠനുമായി സ്റ്റേഷനിലെത്തിയ തന്നെ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ഇതിനിടെ, ഉച്ചക്കുശേഷം എത്തിയ ഇന്ദുവിെൻറയും കണ്ണെൻറയും മൊഴിമാത്രം എടുത്ത പൊലീസിനോട് എന്തുകൊണ്ട് തങ്ങളുടെ മൊഴി എടുക്കുന്നില്ലെന്ന് ചോദിച്ച ജ്യേഷ്ഠനെ എ.എസ്.െഎ ജോണി മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു.
ആലപ്പുഴ ഇരുമ്പുപാലത്തെ െഎ.സി.ഇ ഇൻസ്റ്റിറ്റ്യൂട്ടിലെ മാസ്റ്റർ സെൽഫോൺ എൻജിനീയറിങ് രണ്ടാംവർഷ വിദ്യാർഥിയാണ് അക്ഷയ്. എന്നാൽ, ആരെയും മർദിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ അക്ഷയ്ദേവും അച്ഛനും സുഹൃത്ത് അയ്യപ്പനും ചേർന്ന് പരാതിക്കാരനെ മർദിച്ചതായി കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും എ.എസ്.ഐ ജോണി പറഞ്ഞു. എ.എസ്.െഎക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അക്ഷയിയുടെ ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.