കൊച്ചി: പാറശ്ശാല െപാലീസ് സ്റ്റേഷനില്‍ ശ്രീജീവ് എന്ന യുവാവ് കസ്റ്റഡി മർദനത്തെത്തുടർന്ന് മരിച്ച സംഭവത്തിൽ അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹൈകോടതി സി.ബി.െഎയുടെ നിലപാട് തേടി. കസ്റ്റഡിയിലിരിക്കെ ദുരൂഹസാഹചര്യത്തില്‍ മകൻ മരിച്ച സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് രമണി പ്രമീള നൽകിയ ഹരജിയിലാണ് ഉത്തരവ്.
മൊബൈല്‍ ഫോൺ മോഷണക്കേസുമായി ബന്ധപ്പെട്ട് പാറശ്ശാല സി.ഐ ഗോപകുമാറും എസ്.ഐ ബിജുകുമാറും എ.എസ്.ഐ ഫിലിപ്പോസും ചേർന്ന് 2014 േമയ് 19ന് ശ്രീജീവിനെ കസ്റ്റഡിയിലെടുത്തതായി ഹരജിയിൽ പറയുന്നു. അവശനായ ശ്രീജീവിനെ അടിവസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്ന പേരിൽ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21ന് മരിച്ചു. മൃതദേഹത്തിൽ മര്‍ദനമേറ്റ പാടുണ്ട്. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിൽ ഇക്കാര്യം പറയുന്നുണ്ട്. കീടനാശിനി കുടിച്ചെന്ന ആരോപണം തെറ്റാണ്. വിഷം കുടിപ്പിച്ചതാണ്. കസ്റ്റഡി മർദനം ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസ് കംപ്ലയിൻറ്സ് അതോറിറ്റിയുടെ കണ്ടെത്തൽ.
ശ്രീജീവിെൻറ അടിവസ്ത്രംവരെ പരിശോധിച്ചിരുന്നതായി സി.െഎ അതോറിറ്റിക്ക് നല്കിയ മൊഴിയില്‍ പറയുന്നു. എന്നാൽ, കീടനാശിനി കാണാതെപോയത് എന്തുകൊണ്ടെന്നതിന് വിശദീകരണമില്ല. ഫിലിപ്പോസ് എന്ന െപാലീസുകാരെൻറ ബന്ധുവിെൻറ മകളുമായുള്ള പ്രണയബന്ധം തകര്‍ക്കാനാണ് കള്ളക്കേസില്‍ കുടുക്കി കൊല ചെയ്തതെന്ന് ഹരജിയിൽ പറയുന്നു. സി.ബി.െഎ അന്വേഷണത്തോട് യോജിക്കുന്ന നിലപാടാണ് സീനിയര്‍ ഗവ. പ്ലീഡര്‍ കോടതിയെ അറിയിച്ചത്. കേസ് 23ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.