ശ്രീജിത്തിെൻറ സമരം; കേസ് കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ശ്രീജീവിെൻറ ഘാതകരെ കെണ്ടത്താൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ശ്രീജിത്ത് നടത്തുന്ന സമരത്തിൽ ചൊവ്വാഴ്ച നിർണായക ദിനം. സെക്രേട്ടറിയറ്റിനു മുന്നിലെ സമരം 774ാം ദിനത്തിലേക്ക് കടന്നിരിക്കെ ശ്രീജിത്ത് നൽകിയ ഹരജി ചൊവ്വാഴ്ച ഹൈകോടതി പരിഗണിക്കും. കോടതി ഉത്തരവ് അനുകൂലമല്ലെങ്കിൽ സമരം ശക്തമാക്കാനാണ് ശ്രീജിത്തിെൻറ തീരുമാനം.

അനുകൂലമാകുമെങ്കിൽ സമരം അവസാനിപ്പിക്കുമെന്നും ശ്രീജിത്ത് അറിയിച്ചിട്ടുണ്ട്. കുറ്റാരോപിതരായ പൊലീസുകാർ തങ്ങൾക്കെതിരെയുള്ള നടപടികൾ  സ്റ്റേ ചെയ്തുകൊണ്ട് ഹൈകോടതിയിൽനിന്ന് ഉത്തരവ്  സമ്പാദിച്ചിരുന്നു. 

ഈ സ്റ്റേ നീക്കണമെന്നും സി.ബി.ഐ അന്വേഷണത്തിനായി ഉത്തരവ് നൽകണമെന്നും ആവശ്യപ്പെട്ടാണ് ശ്രീജിത്ത് ഹൈകോടതിയെ സമീപിച്ചത്. കുറ്റാരോപിതരെ സസ്പെൻഡ് ചെയ്യണമെന്നും ആവശ്യം  ഉന്നയിച്ചിട്ടുണ്ട്. നേരത്തേ നടന്ന ചർച്ചയിൽ സർക്കാർ  എല്ലാകാര്യത്തിനും പിന്തുണ നൽകാമെന്ന് അറിയിച്ചിരുെന്നങ്കിലും  കോടതിയിൽ എന്തുനിലപാട് സ്വീകരിക്കുമെന്നു തനിക്കറിയില്ലെന്നുമാണ് ശ്രീജിത്ത് പറയുന്നത്. 

Tags:    
News Summary - Sreejith's Plea today in Highcourt-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.