തിരുവനന്തപുരം: ശ്രീജീവിെൻറ കസ്റ്റഡി മരണം സി.ബി.െഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ ശ്രീജിത്ത് വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക്. സെക്രേട്ടറിയറ്റിന് മുന്നിലെ സമരം 777ാം ദിവസത്തിലേക്ക് കടന്നിട്ടും അധികൃതരുടെ കണ്ണുതുറന്നിട്ടില്ലെന്നും അതിനാലാണ് അനിശ്ചിതകാല നിരാഹാരത്തിലേക്ക് കടക്കുന്നതെന്നും ശ്രീജിത്ത് പറയുന്നു.
സി.ബി.ഐ അന്വേഷണം തുടങ്ങിയതായി വിവരം കിട്ടിയതല്ലാതെ തുടർ നടപടികൾ ഉണ്ടായിട്ടില്ല. മൊഴിയെടുക്കാൻ വിളിച്ചിട്ടില്ല. അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ചും കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടുമാണ് അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുന്നത്. നേരത്തെ സി.ബി.ഐ കേസ് ഏറ്റെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
സമൂഹമാധ്യമ കൂട്ടായ്മ പിന്മാറിയെങ്കിലും ശക്തമായി സമരം മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രീജിത്തിെൻറ തീരുമാനം. എന്നാൽ കേസ് ഏറ്റെടുത്ത സി.ബി.ഐ തുടർനടപടികൾക്കുശേഷം ശ്രീജിത്തിെൻറ മൊഴി രേഖപ്പെടുത്തുമെന്നാണറിയുന്നത്. സി.ബി.ഐയുടെ തിരുവനന്തപുരം യൂനിറ്റിനാണ് അന്വേഷണച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.