കണ്ണൂർ: മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ജനാധിപത്യം ചുരുങ്ങി ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി ദേശീയ പ്രസിഡൻറ് എസ്.ക്യു.ആർ. ഇല്യാസ്. ‘എല്ലാവരുടേതുമാണ് ഇന്ത്യ’ ദേശീയ പ്രക്ഷോഭത്തിെൻറ ഭാഗമായി കണ്ണൂർ ടൗൺ സ്ക്വയറിൽ നടന്ന ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും വികസനത്തിെൻറ ഫലങ്ങൾ കിട്ടുന്ന, എല്ലാവർക്കും സ്വാതന്ത്ര്യവും നീതിയുമുള്ള ജനാധിപത്യമാണ് ഭരണഘടന ഉറപ്പുനൽകുന്നത്. എല്ലാ അഞ്ചുവർഷം കൂടുേമ്പാഴും പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് മാത്രമല്ല ജനാധിപത്യം. എതിർക്കാനും വിമർശിക്കാനുമുള്ള അവകാശം ജനാധിപത്യത്തിെൻറ ഭാഗമാണ്. എന്നാൽ, സർക്കാറിനെ വിമർശിച്ചാൽ ദേശവിരുദ്ധനാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. രാജ്യത്ത് പ്രതിപക്ഷത്തിനെതിരെ നിരാഹാരമിരിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാവുകയാണ് നരേന്ദ്രമോദി.
ജുഡീഷ്യറി, മീഡിയ, തെരഞ്ഞെടുപ്പ് കമീഷൻ എന്നിവിടങ്ങളിലെല്ലാം മോദി സർക്കാർ അവരുടെ ആളുകളെ തന്നെ നിയോഗിക്കുകയാണ്. എല്ലാവരുടെയും ഉന്നമനത്തിന് എന്നു പറഞ്ഞാണ് നരേന്ദ്ര മോദി നാല് വർഷം മുമ്പ് അധികാരത്തിൽ വന്നത്. പക്ഷേ, ന്യൂനപക്ഷങ്ങളെയും ദലിതുകളെയും പിന്നാക്കക്കാരെയുമൊക്കെ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ രാജ്യത്ത് ആയിരക്കണക്കിന് കർഷകർ ആത്മഹത്യ ചെയ്തു. സ്വാതന്ത്ര്യം ലഭിച്ച് എഴുപത് വർഷം പിന്നിട്ടിട്ടും രാജ്യത്തെ സ്ത്രീകൾ ഇപ്പോഴും അരക്ഷിതരാണ്. കോർപറേറ്റുകൾക്കൊപ്പമാണ് മോദി സർക്കാർ. നോട്ട് നിരോധനവും ജി.എസ്.ടിയുമെല്ലാം സാധാരണക്കാരെയാണ് ദുരിതത്തിലാഴ്ത്തിയത്. ഇത്തരം പ്രശ്നങ്ങളെയെല്ലാം പ്രതിനിധാനം ചെയ്യുകയാണ് വെൽഫെയർ പാർട്ടി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.