തിരുവനന്തപുരം: അനാവശ്യമായി എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ അതിന് മറുപടി പറഞ്ഞ് നടക്കാനല്ല തനിക്ക് സമയെമന്ന് മുഖ്യമന്ത്രി. സ്പ്രിൻക്ലർ വിവാദത്തിൽ മുഖ്യമന്ത ്രിയുടെ മകളെ ബന്ധപ്പെടുത്തിയുള്ള ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേ ഹം. ഇക്കാര്യത്തിലൊന്നും ഒരുവിധ ആശങ്കയും തനിക്കല്ല. മടിയിൽ കനമുള്ളവനേ വഴിയിൽ പേട ിക്കേണ്ടതുള്ളൂ. ആ ധൈര്യമാണ് ഇതേവരെ തെൻറ ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്. അതുതന്നെയ ായിരിക്കും ഇനിയും അങ്ങോട്ടുമുള്ളത്. ആരോപണം ഉന്നയിച്ചയാൾ കൈവശമുള്ള തെളിവ് കൊണ്ടുവരെട്ടയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മകൾ എ.കെ.ജി സെൻറർ വിലാസത്തിലാണ് കമ്പനി രജസ്റ്റർ ചെയ്തിരുന്നതെന്ന ആരോപണം ശുദ്ധ അസംബന്ധമാണ്. എ.കെ.ജി സെൻറർ വിലാസത്തിലാണോ ഒരു കമ്പനി രജിസ്റ്റർ ചെയ്യുക.
അസംബന്ധകാര്യങ്ങൾ പറയുന്നതിന് മറുപടി പറയാൻ താനില്ല. അമേരിക്കൻ സന്ദർശന വേളയിൽ താൻ വിവാദ കമ്പനിയുമായി ചർച്ചനടത്തിയോയെന്ന് ആരോപണം ഉന്നയിച്ചവർ പറയെട്ട. അവർ കണ്ടെത്തെട്ട. അവരവരുെട ശീലംവെച്ച് മറ്റുള്ളവരെ അളക്കാൻ ശ്രമിക്കരുത്. അത്തരം ശീലത്തോെട വളർന്നുവന്നയാളല്ല താൻ. ആരോപണം ഉന്നയിച്ചവർ തെളിവ് കൊണ്ടുവരെട്ട. അതിന് അവർ മടിക്കേണ്ടതില്ല. സ്പ്രിൻക്ലർ വിവാദവുമായി ബന്ധപ്പെട്ട് കേസ് വന്നപ്പോൾ അതിെൻറ വിശദാംശങ്ങൾ അറിയുന്നതിനാണ് കഴിഞ്ഞദിവസം ചില ചോദ്യങ്ങൾ കോടതി ഉന്നയിച്ചത്. അത്തരം ചോദ്യങ്ങളിലൂടെ വസ്തുത എന്താണെന്ന് മനസ്സിലാക്കാനാണ് കോടതി ശ്രമിക്കുന്നത്. അതിൽ അപാകതയില്ല. സാധാരണഗതിയിൽ ഏത് കോടതിയും ചെയ്യുന്ന കാര്യമാണത്. അതിെൻറ പരിശോധന നടക്കെട്ട.
വിവര ശേഖരണത്തിെൻറ ഭാഗമായാണ് സംശയങ്ങൾ കോടതി ഉന്നയിച്ചിട്ടുള്ളത്. കേസിെൻറ ഭാഗമായി കൂടുതൽ വിവരങ്ങൾ അറിയുന്നതിനാണ് അത്. അതിൽ അപാകതയില്ല. സ്പ്രിൻക്ലർ വിഷയത്തിൽ ഗൗരവമായ ചില പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവന്നതിെൻറ അടിസ്ഥാനത്തിലാണ് അത് പരിശോധിക്കാൻ രണ്ടംഗ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുള്ളത്.
ഇൗ ഘട്ടത്തിൽ സ്വീകരിച്ച നടപടികൾ ഇപ്പോൾ ആവശ്യമായിരുന്നോ, ഇതുമായി ബന്ധപ്പെട്ട് ഭാവിയിൽ എന്തെങ്കിലും തീരുമാനിക്കാൻ ഉണ്ടോ എന്നൊക്കെ വിശദമായി പരിശോധിച്ച് നിലപാടെടുക്കാനാണ് സമിതി. സമിതിയിലെ രണ്ടുപേർക്കും വിദഗ്ധ ഉപദേശം സർക്കാറിന് നൽകാൻ കഴിവുള്ളവരാണോയെന്നാണ് നോക്കേണ്ടത്. കൃത്യമായി വിശകലനം ചെയ്ത് റിപ്പോർട്ട് നൽകാനാകുമെന്നതിനാലാണ് അവരെ നിയമിച്ചത്. ഇവരെ ആക്ഷേപിക്കുന്നതിെൻറ കാര്യം മനസ്സിലാകുന്നില്ല. രാഷ്ട്രീയമായ അക്രമണം രാഷ്ട്രീയക്കാർ തമ്മൽ ആകുന്നതിൽ വലിയ പ്രശ്നമില്ല. അത്തരം അക്രമങ്ങളിൽ തനിക്ക് വേവലാതിയുമില്ല. ഉേദ്യാഗസ്ഥരെ ലക്ഷ്യമിട്ടുകൊണ്ടുള്ള അക്രമണം ശരിയായ രീതിയല്ല.
‘വിവാദം ഇല്ലാത്ത വിഷമം ചിലർക്കുണ്ട്’
സ്പ്രിൻക്ലർ വിഷയത്തിൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിനെക്കാൾ വിവാദങ്ങൾ ഉണ്ടാക്കാൻ ചിലർ ശ്രമിച്ചപ്പോഴാണ് വിശദീകരണം നൽകുന്നത് ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറച്ചുകാലമായി വിവാദം ഇല്ലാത്തതിെൻറ വിഷമം ചിലർക്കുണ്ട്. കൃത്യമായ രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ് തനിക്കെതിരായ ഇപ്പോഴത്തെ ആരോപണങ്ങൾ. ഇെതാന്നും വലിയ വേട്ടയാടൽ അല്ല. വലിയ വേട്ടയാടൽ നടന്ന ഘട്ടത്തിൽ പോലും എന്താണ് ആലോചിക്കാൻ പോകുന്നതെന്ന് നേരേത്ത അറിയാറുണ്ട്. അക്രമിക്കാൻ പുറപ്പെടും മുമ്പുതെന്ന കാര്യങ്ങൾ അറിയും.
ഇപ്പോൾ തന്നെ അക്രമിക്കാൻ മാധ്യമങ്ങൾ മാത്രമല്ല വേറെ ആളുകളും ഉണ്ടെന്ന് നേരത്തേ താൻ പറഞ്ഞിരുന്നു. അതാരൊക്കെയാണെന്ന് ഇപ്പോൾ പുറത്തുവരുന്നു. ചില ശക്തികൾ ഇതിനായി ഒരുങ്ങി പുറപ്പെട്ടിരിക്കുകയാണ്.
ഞാൻ സമ്മതിച്ചുകൊണ്ട് മാധ്യമങ്ങളുടെ മുന്നിൽ വന്നപ്പോഴൊന്നും താൻ അസഹിഷ്ണുത കാട്ടിയിട്ടില്ല. ഞാൻ ഏതെങ്കിലും വഴിക്കുപോകുേമ്പാൾ മൈക്കുമായി വരുന്നതിനോട് വിയോജിച്ചിട്ടുണ്ട്. സംസാരിക്കണോയെന്ന് ഞാനും കൂടി തീരുമാനിക്കേണ്ട ഘട്ടത്തിലാണത്. അല്ലാതെ ഒരുഘട്ടത്തിലും മാധ്യമങ്ങളുടെ മുന്നിൽ വന്നിരുന്നശേഷം ചോദ്യങ്ങളിൽനിന്ന് മാറിപ്പോയിട്ടില്ല. കഴിഞ്ഞദിവസത്തെ വാർത്താസമ്മേളവുമായി ബന്ധധപ്പെട്ട് മോശമായ നിലയിൽ വസ്തുതകൾ തിരിച്ചുവിടാൻ ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.