കോട്ടയം: കോട്ടയത്തുനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ മൂന്നാറിലേക്കുപോകാൻ ശ്രമിച്ച സ്പെയിനിൽനിന്നുള്ള ദമ്പതികളെ പൊലീസ് തടഞ്ഞു. ഞായറാഴ്ച രാവിലെയാണ് സംഭവം.
കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് ദമ്പതികൾ ബസിൽ കയറിയ വിവരം ജീവനക്കാരാണ് ആരോഗ്യവകുപ്പിനെ അറിയിച്ചത്. എന്നാൽ, അധികൃതർ എത്തുന്നതിനുമുമ്പ് ബസ് പുറപ്പെട്ടു. ഉടൻ പൊലീസ് ഇടപെട്ട് കുറവിലങ്ങാട്ടുവെച്ച് ബസ് തടഞ്ഞ് ഇവരെ പുറത്തിറക്കി ആരോഗ്യവകുപ്പിന് കൈമാറി.
തുടർന്ന് ആംബുലൻസിൽ പാലാ ജനറൽ ആശുപത്രിയിലാക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ ഇവർക്ക് രോഗലക്ഷണങ്ങളില്ല. എന്നാൽ, വിദേശത്തുനിന്ന് വന്നതുകൊണ്ട് നിരീക്ഷണത്തിൽ കഴിയാൻ നിർദേശംനൽകി.
നിലവിൽ ആശുപത്രിയിൽ കഴിയുന്ന ഇവരെ ആവശ്യമെങ്കിൽ താമസസ്ഥലം നൽകി അങ്ങോട്ടുമാറ്റുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജനുവരി 15ന് കേരളത്തിലെത്തിയ ഇവർ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് മാർച്ച് ആറിനാണ് കോട്ടയത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.