വടശേരിക്കര: സോജിയെ നോക്കി വടശേരിക്കരക്കാർ ഇനി പറയും -‘ഇതാ ഞങ്ങളുടെ സ്വന്തം ആക്ഷൻ ഹീറോയിൻ’. പുലർച്ച രേണ് ടാടെ മാല കവർന്ന കള്ളനെ അഞ്ച് കിലോമീറ്ററോളം സ്കൂട്ടറിൽ പിന്തുടർന്ന് ഇടിച്ചിട്ട് പിടിച്ച് മാല തിരിച്ചു വാങ്ങി സിനിമയെ വെല്ലുന്ന ധീരതയിലൂടെയാണ്, പത്തനംതിട്ട വടശേരിക്കര മുള്ളൻപാറതടത്തിൽ മാത്യു ജോസഫിെൻറ ഭാര്യ സോജി നാട്ടിലെ താരമായത്.
വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. മാത്യു ജോസഫിെൻറ വീടിെൻറ കിടപ്പുമുറിയിലെ മ േശപ്പുറത്ത് വെച്ചിരുന്ന മാലയാണ് തുറന്നിട്ട ജനലിലൂടെ കമ്പി ഉപയോഗിച്ച് റാന്നി കച്ചേരിത്തടം കല്ലുപറമ്പിൽ ബാലേഷ് കവർന്നത്. മാലയോടൊപ്പമുണ്ടായിരുന്ന സെൽഫോൺ അപഹരിക്കാനുള്ള ശ്രമത്തിനിടെ സോജി ഉണർന്നു. ഇതോടെ ബാലേഷ് ഇരുചക്ര വാഹനത്തിൽ കയറി രക്ഷപ്പെട്ടു.
പുലർച്ച രണ്ടിനായിരുന്നു ഇത്. മടിച്ചുനിൽക്കാതെ േസാജി മറ്റൊരു സ്കൂട്ടറിൽ കള്ളനെ പിന്തുടർന്നു. രണ്ടുകിലോമീറ്റർ പിന്നിട്ടപ്പോൾ പമ്പാനദിയുടെ തീരത്തെ വിജനമായ സ്ഥലത്തുവെച്ച് ബാേലഷ് സോജിയെ ആക്രമിക്കാൻ ശ്രമിച്ചു. അപകടം മണത്ത സോജി പിൻവാങ്ങിയശേഷം തൊട്ടടുത്ത ജനവാസ മേഖലയായ മാടമൺ വള്ളക്കടവ് ജങ്ഷനു സമീപം മോഷ്ടാവിെൻറ സ്കൂട്ടറിൽ തെൻറ സ്കൂട്ടർ ഇടിപ്പിച്ചു മറിച്ചിട്ടു. തുടർന്നുനടന്ന ബലപ്രയോഗത്തിനൊടുവിൽ സോജി മാല തിരികെ പിടിച്ചുവാങ്ങി. കള്ളൻ സ്കൂട്ടറുമെടുത്തു രക്ഷപ്പെടുകയും ചെയ്തു.
പിടിവലിക്കിെട ബാലേഷിെൻറ മൊബൈൽ ഫോൺ സ്ഥലത്തു വീണിരുന്നു. ഇതുകണ്ട സോജിയുടെ ബന്ധുക്കളും നാട്ടുകാരും സ്ഥലത്ത് കാവലിരുന്നു. നഷ്ടപ്പെട്ട മൊബൈൽ ഫോൺ വീണ്ടെടുക്കാൻ മാടമണ്ണിലെത്തിയ ബാലേഷിനെ നാട്ടുകാർ പിടികൂടി പെരുനാട് പൊലീസിൽ ഏൽപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.