പശുവിെൻറ പ്രാധാന്യത്തെ കുറിച്ച് വിവിധ 'കണ്ടുപിടുത്തങ്ങൾ' നടത്തിയ രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയെ കണക്കിന് ട്രോളി നവമാധ്യമങ്ങൾ. നേരത്തെ രാജ്യത്തെ പശുക്കള്‍ക്കും പോത്തിനും ആധാര്‍ കാർഡ് നൽകാൻ നരേന്ദ്ര മോഡി സര്‍ക്കാര്‍ തീരുമാനിച്ചതായ വാർത്തയും വൻ പരിഹാസത്തിന് കാരണമായിരുന്നു.
ശനിയാഴ്ച അക്ഷയപാത്ര ഫൗണ്ടേഷൻ സംഘടിച്ചിച്ച ഹിേങ്കാനിയ പശു പുനരധിവാസ പരിപാടിയിൽ സംസാരിക്കവെയാണ് വിചിത്രവാദവുമായി മന്ത്രി വസുദേവ് ദേവ്നാനി രംഗത്തെത്തിയത്. ജലദോഷവും ചുമയും മാറണമെങ്കിൽ പശുവിെൻറ അടുത്ത് പോയി നിന്നാൽ മതിയെന്നും ഒാക്സിജൻ വലിച്ചെടുത്ത് ഒാക്സിജൻ തന്നെ പുറത്തുവിടുന്ന ഒരോയൊരു മൃഗമാണ്പശുവെന്നുമായിരുന്നു മന്ത്രിയുടെ കമൻറ്.
മുമ്പ് മനുഷ്യനിലെ ജീനുകൾ പശുക്കളിലുമുള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും ഗോമൂത്രവും ചാണകവും തേച്ചാൽ ക്ലിയോപാട്രയെപോലെ സുന്ദരിയാവാമെന്ന് ഗുജറാത്തിലെ പശു സംരക്ഷണ ബോഡും പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.