തിരുവനന്തപുരം: സാമൂഹികനീതി വകുപ്പും (എസ്.ജെ.ഡി) അതിൽനിന്ന് വിഭജിച്ച വനിത ശിശുക ്ഷേമ വകുപ്പും (ഡബ്ല്യു.സി.ഡി) അടിമുടി പരിഷ്കരിക്കാൻ തീരുമാനം. വകുപ്പുകളുടെ കാര്യക് ഷമത വർധനക്കൊപ്പം സേവനങ്ങളുടെ വേഗവുമാണ് ലക്ഷ്യം. അതിലേക്ക് ജീവനക്കാരുടെ പുനഃ ക്രമീകരണം, പുനഃസംഘടന ഉൾപ്പെടെ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. അതിെൻറ അടിസ്ഥാനത്തിൽ ഇരുവകുപ്പുകളും സംയുക്തമായി തയാറാക്കിയ മാർഗനിർദേശങ്ങൾ സർക്കാർ പരിഗണനക്ക് നൽകിയിട്ടുണ്ട്.
ഇതോടെ പല തസ്തികകളുടെയും പേരുകൾ മാറുകയും ചില തസ്തികകൾ ഒഴിവാക്കുകയും ചെയ്യും. പുതിയ ചില തസ്തികകൾക്ക് അംഗീകാരവും ചിലതിെൻറ യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രമോഷൻ സാധ്യതയും നിർദേശിക്കുന്നു. ചില തസ്തികകളിൽ യോഗ്യതകൾ പുനർനിർണയിച്ചിട്ടുണ്ട്. തുടർച്ചകൾക്കും നയപരമായ തീരുമാനങ്ങൾക്കും ശേഷമായിരിക്കും നിർദേശം വകുപ്പിൽ നടപ്പാവുകയെന്ന് സാമൂഹികനീതി- വനിത ശിശുക്ഷേമ വകുപ്പ് സ്പെഷൽ സെക്രട്ടറി ബിജു പ്രഭാകർ ‘മാധ്യമ’ത്തോട് പറഞ്ഞു. ധനവകുപ്പിെൻറ അംഗീകാരംകൂടി വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വനിത ശിശുക്ഷേമ വകുപ്പ് രൂപവത്കരിച്ചപ്പോൾ കാര്യമായി ഒരു മുന്നൊരുക്കവും നടത്തിയിരുന്നില്ല. സാമൂഹിക നീതി വകുപ്പിലെ ജീവനക്കാരെ പുനർവിന്യസിച്ച് വകുപ്പ് ആരംഭിക്കുകയായിരുന്നു. ഇതോടെ രണ്ടു വകുപ്പുകളുടെയും പ്രവർത്തനങ്ങൾ താളംതെറ്റി. അതൊഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. എസ്.ജെ.ഡിയിൽ ഒമ്പത് അധിക തസ്തികകളും ഡബ്ല്യു.സി.ഡിയിൽ 24 തസ്തികകളുമാണ് പുതുതായി സൃഷ്ടിച്ചിരിക്കുന്നത്. 12 തസ്തികകൾ എസ്.ജെ.ഡിയിനിന്ന് ഒഴിവാക്കി.
ഡബ്ല്യു.സി.ഡിയിൽ ഡയറക്ടറുടെ മേൽനോട്ടത്തിൽ വരുന്ന സ്ട്രീം എ വിഭാഗത്തിൽനിന്ന് 26 തസ്തികകളും ബി വിഭാഗത്തിൽനിന്ന് 27 തസ്തികകളും ഒഴിവാക്കി. പ്രമോഷനുകളെല്ലാം യോഗ്യതയുടെയും വകുപ്പുതല പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. അംഗൻവാടി വർക്കറുടെ യോഗ്യത ഇനിമുതൽ പ്ലസ് ടു ആയും നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, ശിശുവികസന പദ്ധതി ഒാഫിസർ (സി.ഡി.പി.ഒ)ക്ക് ബ്ലോക്ക് വിമൺ ഡെവലപ്മെൻറ് ഒാഫിസർ എന്ന അധിക ചുമതല കൂടി നൽകും. സംയോജിത ശിശുവികസന പദ്ധതി (െഎ.സി.ഡി.എസ്) സൂപ്പർവൈസർക്ക് പഞ്ചായത്ത് വിമൺ ആൻഡ് ചൈൽഡ് ഒാഫിസറുടെ ചുമതല കൂടി ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.