തദ്ദേശ സ്ഥാപന ഫണ്ട് വിനിയോഗത്തിൽ നേരിയ വളർച്ച

തിരുവനന്തപുരം: സാമ്പത്തികവർഷം പകുതി പിന്നിട്ടപ്പോൾ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ ആകെ ഫണ്ട് വിനിയോഗം 21.05 ശതമാനം. വിനിയോഗത്തിൽ വലിയ വർധനയില്ലെങ്കിലും കഴിഞ്ഞ വർഷത്തേക്കാൾ നില മെച്ചപ്പെട്ടതാണ് ആശ്വാസം.

കഴിഞ്ഞവർഷം പകുതിയിൽ 16.40 ശതമാനം മാത്രമായിരുന്നു തദ്ദേശസ്ഥാപനങ്ങൾ ചെലവഴിച്ചത്. സാമ്പത്തിക വർഷത്തിന്‍റെ ആദ്യവസാനം കൃത്യമായി ഫണ്ട് വിനിയോഗം നടത്താതെ അന്തിമഘട്ടത്തിൽ തിരക്കിട്ട് ഫണ്ട് ചെലവഴിക്കുന്ന രീതിയാണ് ഇപ്പോഴും തദ്ദേശസ്ഥാനങ്ങൾ പിന്തുടരുന്നതെന്ന് വ്യക്തമാക്കുകയാണ് കണക്കുകൾ.ജില്ലാടിസ്ഥാനത്തിൽ പത്തനംതിട്ടയാണ് ഫണ്ട് വിനിയോഗത്തിൽ മുന്നിൽ -23.39 ശതമാനം, ഏറ്റവും പിന്നിൽ ഇടുക്കി -17.45 ശതമാനം.

ആലപ്പുഴ 22.50, കൊല്ലം 22.48, തൃശൂർ 22.27, മലപ്പുറം 22.09, തിരുവനന്തപുരം 21.70, കോട്ടയം 21.59, വയനാട് 20.94, കണ്ണൂർ 20.73, കാസർകോട് 20.54, കോഴിക്കോട് 19.83, പാലക്കാട് 19.58, എറണാകുളം 19.14 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സ്ഥിതി.

Tags:    
News Summary - Slight growth in local body fund utilization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.