സിൽവർ ലൈൻ സർവേ: ഹരജി 15ന് പരിഗണിക്കും

കൊച്ചി: സിൽവർ ലൈൻ പദ്ധതി സർവേയുടെ ഭാഗമായി കെ-റെയിൽ എന്നെഴുതിയ കുറ്റികൾ സ്ഥാപിക്കുന്നതിനെതിരായ ഹരജികൾ ഹൈകോടതി ജൂലൈ 15ലേക്ക് മാറ്റി. കോട്ടയം സ്വദേശി മുരളീകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ ഹരജികളിൽ കേന്ദ്രസർക്കാർ വിശദീകരണത്തിന് കൂടുതൽ സമയം തേടിയതോടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹരജികൾ മാറ്റിയത്.

സിൽവർലൈൻ പദ്ധതി നടപ്പാക്കുന്ന കെ-റെയിൽ കമ്പനി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരംഭമായിരിക്കെ കേന്ദ്രസർക്കാറിന്റെ അനുമതിയില്ലാതെ എങ്ങനെയാണ് സർവേ നടത്തുന്നതെന്നാണ് ഹൈകോടതിയുടെ ചോദ്യം. ഇതിന് വിശദീകരണം നൽകാനാണ് കേന്ദ്ര സർക്കാർ സമയം തേടിയത്.  

Tags:    
News Summary - Silver Line Survey: Petition will be considered on 15th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.