സിദ്ദീഖ് കാപ്പൻ

സിദ്ദിഖ് കാപ്പനെ ജയിലിലേക്ക് മാറ്റിയ നടപടി; യു.പി സർക്കാറിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്

ന്യൂഡൽഹി: എയിംസിൽ ചികിത്സയിലായിരുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയ നടപടിയിൽ ഉത്തര്‍ പ്രദേശ് സർക്കാറിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്. സിദ്ദിഖ് കാപ്പൻ്റെ അഭിഭാഷകനാണ് നോട്ടീസ് അയച്ചത്. ചികിത്സ പൂര്‍ത്തിയാക്കാതെയാണ് കാപ്പനെ ജയിലിലേക്ക് മാറ്റിയതെന്നും അദ്ദേഹത്തെ തിരികെ എയിംസിൽ തന്നെ പ്രവേശിപ്പിക്കണമെന്നുമാണ് ആവശ്യം.

ചികിത്സയിൽ കഴിഞ്ഞിരുന്ന കാപ്പനെ കാണാൻ ഭാര്യ ഡൽഹിയിലെത്തിയെങ്കിലും യു.പി പൊലീസും ആശുപത്രി അധികൃതരും അനുവദിച്ചിരുന്നില്ല. ഇതിനിടെയാണ് രഹസ്യമായി വീണ്ടും സിദ്ദിഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയത്. കോവിഡ് മുക്തി നേടിയതോടെയാണ് ജയിലിലേക്ക് മാറ്റിയതെന്നാണ് യു.പി സർക്കാറിന്റെ വാദം. എന്നാൽ, എയിംസിൽ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്  കേവിഡ് സ്ഥിരീകരിച്ചിരുന്നു.

കോവിഡ് നെഗറ്റീവായോ എന്നു പോലും അറിയില്ലെന്നു ഫോണിൽ കാപ്പൻ ഭാര്യ റൈഹാനത്തിനോടു പറഞ്ഞിരുന്നു.

Tags:    
News Summary - Sidiqque Kappan, Contempt of Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.