ബംഗളൂരു: സുനന്ദ പുഷ്കറിെൻറ മരണത്തിനു പിന്നിലെ സത്യാവസ്ഥ അറിയാൻ തനിക്കും ആകാംക്ഷയുണ്ടെന്ന് ഭർത്താവും എം.പിയുമായ ശശി തരൂർ. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ബംഗളൂരുവിൽ ഡോ. ബി.ആർ. അംബേദ്കർ ഇൻറർനാഷനൽ കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു.
സുനന്ദയുടെ മരണത്തിനു പിന്നിലെ സത്യാവസ്ഥ അറിയാൻ മറ്റാരേക്കാളും കൂടുതൽ ആകാംക്ഷ തനിക്കുണ്ട്. സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ അന്വേഷണ സംഘത്തോട് പൂർണമായി സഹകരിക്കും. വിഷയത്തിൽ കൂടുതൽ സംസാരിക്കാൻ തയാറാകാതിരുന്ന തരൂർ, പബ്ലിസിറ്റിക്കുവേണ്ടിയല്ല താൻ ഇവിടെ വന്നതെന്നും വ്യക്തമാക്കി. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസിെൻറ നിലവിലെ സ്ഥിതിയെക്കുറിച്ച് ഉടൻ റിപ്പോർട്ട് നൽകണമെന്ന് ഡൽഹി ഹൈകോടതി കഴിഞ്ഞദിവസം പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. 2014 ജനുവരി 14ന് രാത്രിയിൽ സൗത്ത് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിലാണ് സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
സംസ്ഥാനങ്ങൾക്ക് സ്വന്തമായി പതാകയുണ്ടാകുന്നതിൽ തെറ്റില്ലെന്നും തരൂർ പറഞ്ഞു. ഇതിൽ ദേശവിരുദ്ധമായി ഒന്നുമില്ല. ദേശീയപതാകയുടെ താഴെ കെട്ടണം എന്നുമാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടകക്ക് സ്വന്തമായി പതാകയുണ്ടാക്കാനുള്ള കോൺഗ്രസ് സർക്കാറിെൻറ നീക്കത്തെ കേന്ദ്ര നേതൃത്വം പരോക്ഷമായി എതിർക്കുന്നതിനിടെയാണ് തരൂരിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.