ഷാരോൺ വധം: കഷായ കുപ്പി മാറ്റി എന്ന കേസ് മാത്രമാണ് തങ്ങൾക്കെതിരെയുള്ളതെന്ന് ഗ്രീഷ്മയുടെ മാതാവും അമ്മാവനും

കൊച്ചി: കാമുകനായിരുന്ന ഷാരോണിനെ കഷായത്തിൽ വിഷംചേർത്ത് നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കാമുകി ഗ്രീഷ്മയുടെ മാതാവും അമ്മാവനും നൽകിയ ജാമ്യ ഹരജികൾ ഹൈകോടതി വിധിപറയാൻ മാറ്റി. രണ്ടും മൂന്നും പ്രതികളായ സിന്ധു (52) നിർമല കുമാരൻ നായർ (62) എന്നിവരാണ് ഹരജി നൽകിയത്. വിഷംകലർന്ന കഷായ കുപ്പി മാറ്റി തെളിവ് നശിപ്പിച്ചു എന്ന കേസ് മാത്രമാണ് തങ്ങൾക്കെതിരെയുള്ളതെന്നും ജാമ്യം അനുവദിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

പാറശ്ശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിനെയാണ് കാമുകി ഗ്രീഷ്മ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ഷാരോൺ മരിച്ചതെങ്കിലും ഗ്രീഷ്മയുടെ വീട്ടിൽവെച്ചാണ് കഷായം നൽകിയത്. ഗ്രീഷ്മയുടെ വീട് സ്ഥിതിചെയ്യുന്ന രാമവർമൻചിറ തമിഴ്നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. വിചാരണവേളയിൽ സംഭവം നടന്നത് തമിഴ്നാട്ടിലാണെന്ന വാദം പ്രതിഭാഗം ഉന്നയിക്കാൻ സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ചിരുന്നു. എന്നാൽ, കേസ് അന്വേഷിച്ചതും പ്രതികളെ പിടികൂടിയതും ഷാരോണിന്‍റെ മൊഴി രേഖപ്പെടുത്തിയതുമെല്ലാം കേരള പൊലീസാണ്. ആ സാഹചര്യത്തിൽ കേരള പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുന്നതിൽ പ്രശ്നമില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

കേസ് തമിഴ്നാട് പൊലീസിന് കൈമാറണമെന്നായിരുന്നു ആദ്യ നിയമോപദേശം. അതിന്‍റെ അടിസ്ഥാനത്തിൽ അഡ്വക്കറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എന്നിവരുടെ അഭിപ്രായം പൊലീസ് തേടി. അന്വേഷണം തമിഴ്നാട് പൊലീസിനെ ഏൽപിക്കരുതെന്ന ആവശ്യവുമായി ഷാരോണിന്‍റെ ബന്ധുക്കൾ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.

Tags:    
News Summary - Sharon murder: Bail pleas of Greeshma's mother and uncle adjourned for judgment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.