മങ്കട: അംഗൻവാടിയിലെ പൊന്നോമനകളെയും കുടുംബത്തിലെ പ്രാരാബ്ധങ്ങളെയും സ്വയം ഏറ്റ െടുത്തതാണ് ശാന്ത ടീച്ചറുടെ ജീവിതം. പുളിക്കല്‍ പറമ്പയില്‍ പരേതനായ മണ്ഡപത്തില്‍ വാ സുവിെൻറയും രാധയുടെയും ഏഴു പെൺമക്കളില് ഒരാൾ.
അഞ്ച് സഹോദരിമാരും വിവാഹിതരായി കുടുംബജീവിതം നയിക്കുമ്പോള്‍ ഭിന്നശേഷിക്കാരിയായ സഹോദരിക്കും കിടപ്പിലായ അമ്മക്കും കൂട്ടിരിക്കുന്നതിനാണ് അംഗൻവാടിയും സാമൂഹിക പ്രവര്‍ത്തനങ്ങളും തെൻറ ലോകമായി തെരഞ്ഞെടുത്തത്. അതിലൂടെ സ്വന്തം സുഖവും ജീവിതവും വേണ്ടെന്നുവെക്കുകയായിരുന്നു അവർ. ഈ തിരക്കുകൾക്കിടയിൽ വിവാഹജീവിതം മറന്നുപോയ അവർ 48ാം വയസ്സിലും അവിവാഹിതയാണ്.
പുളിക്കല്‍പറമ്പ് അംഗൻവാടിയില്‍ അധ്യാപികയായി കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ടീച്ചര്‍ സാമൂഹികസേവന രംഗത്ത് സജീവമാണ്.
ആ സപര്യക്കുള്ള അംഗീകാരമായി 2009ല്‍ മങ്കട ഗ്രാമപഞ്ചായത്തിെൻറയും 2011ല്‍ ബ്ലോക്ക് പഞ്ചായത്തിെൻറയും 2013ല്‍ സംസ്ഥാന സര്‍ക്കാറിെൻറയും ഏറ്റവും നല്ല അംഗൻവാടി അധ്യാപികക്കുള്ള പുരസ്കാരം ലഭിച്ചു. മാതൃകാപരമായ ശിശു-ആരോഗ്യസേവന പ്രവര്‍ത്തനങ്ങള്‍ക്ക് മങ്കട സാമൂഹിക ആരോഗ്യകേന്ദ്രത്തിെൻറ ബഹുമതിയും ലഭിച്ചു. സന്നദ്ധ സംഘടനകളുടെയും ക്ലബുകളുടെയും ബഹുമതികളും ടീച്ചറെ തേടിയെത്തി. 1992ൽ നെഹ്റു യുവകേന്ദ്രയുടെ വളൻറിയറായി സേവനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച ശാന്ത ടീച്ചര്‍ നല്ല ക്ഷീരകര്‍ഷക കൂടിയാണ്. നടക്കാന്‍ കഴിയാതെയിരുന്ന ഭിന്നശേഷിക്കാരനായ കുട്ടിയെ ടീച്ചറുടെ ശ്രമഫലമായി വിദഗ്ധ ചികിത്സനല്‍കി നടക്കാന്‍ പ്രാപ്തനാക്കിയതുപോലുള്ള മറക്കാനാവാത്ത അനുഭവങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.