പുതുപ്പരിയാരം (പാലക്കാട്): ഓട്ടോ ഡ്രൈവർ ഷമീറിെൻറ (28) മരണം സദാചാര കൊലയെന്ന് പൊലീസ്. ഒരു സ്ത്രീയുമായി ഷമീറിനുള്ള ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സ്ത്രീയുടെ മകനടക്കം ഒളിവിൽ പോയ മൂന്ന് പേർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇവർ എസ്.ഡി.പി.ഐ പ്രവർത്തകരാണ്.
ഷമീറിെൻറ ശരീരത്തിൽ നീളമുള്ള കത്തിയുപയോഗിച്ച് രണ്ട് കുത്തേറ്റിട്ടുണ്ടെന്നാണ് പൊസ്റ്റ്മാർട്ടം റിപ്പോർട്ട്. ഇതിൽ പിന്നിൽ നിന്നേറ്റ കുത്താണ് മരണകാരണം. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയെന്ന് ഹേമാംബിക നഗർ സി.ഐ. പ്രേമാനന്ദ് കൃഷ്ണ പറഞ്ഞു.
പ്രതികൾ രക്ഷപ്പെടാനുപയോഗിച്ച ബൈക്ക് വ്യാഴാഴ്ച രാത്രി മുണ്ടൂർ ഭാഗത്ത് നിന്ന് കണ്ടെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കമ്പ-വള്ളിക്കോട് വഴിയുള്ള വിജന പ്രദേശമായ പാറലോടിയിൽ അക്രമിസംഘം ഓട്ടോ തടഞ്ഞ് ഷമീറിനെ പിടിച്ചിറക്കി ചോദ്യം ചെയ്യുകയും കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. രക്തം വാർന്നാണ് യുവാവ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.