19കാരിയെ പീഡിപ്പിച്ച കേസിൽ പെൺവാണിഭ സംഘത്തിലെ യുവതി പിടിയിൽ

ചാലക്കുടി: മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയത് പെൺകുട്ടിയെ പീഡിപ്പിക്കുകയും മറ്റു പലർക്കും കാഴ്ചവെക്കുകയും ചെയ്ത സംഭവത്തിൽ ഒരു യുവതിയെ കൂടി അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് സ്വദേശിനിയായ പ്രഭാവതി എന്ന ലക്ഷ്മിയാണ് പിടിയിലായത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ച് യുവതികളെ വലയിലാക്കുന്ന പെൺവാണിഭ സംഘത്തിലെ അംഗമാണ് അറസ്റ്റിലായ ലക്ഷ്മി.

കേസിൽ നേരത്തെ പിടിയിലായ ചാലക്കുടി കൂടപ്പുഴ സ്വദേശി വഴിയാണ് പെൺകുട്ടി ഇവരുടെ കെണിയിൽപ്പെടുന്നത്. പിന്നീട് പെൺകുട്ടിയുടെ ചിത്രങ്ങൾ ഈ സംഘം പലർക്കും അയച്ചാണ് ഇടപാടുകാരെ കണ്ടെത്തിയത്. സുഷി എന്നയാൾ വഴിയാണ് ലക്ഷ്മി പീഡനത്തിനിരയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്.

പോൺ വെബ്സൈറ്റുകൾ സന്ദർശിക്കുന്നവരുടെ മൊബൈൽ നമ്പർ ശേഖരിച്ച് പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ച് നൽകി ആവശ്യക്കാരിൽനിന്നും തുക മുൻകൂർ വാങ്ങിയാണ് ഈ സംഘം ഇടപാടുകൾ നടത്തിവന്നിരുന്നത്.

സുഷി എന്നയാളെ ഏതാനും മാസം മുൻപ് പിടികൂടിയിരുന്നു. ഇയാളിൽനിന്നാണ് മറ്റുള്ളവരെപ്പറ്റി വിവരങ്ങൾ ലഭിച്ചത്. കൂട്ടുപ്രതികൾ അറസ്റ്റിലായതിനെ തുടർന്ന് ലക്ഷ്മി ഇടുക്കിയിലെ വെള്ളത്തൂവലിൽ ഒളിവിൽ കഴിയുകയായിരുന്നു. ലക്ഷ്മിയെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയും മറ്റു നടപടികളും പൂർത്തിയാക്കി ചാലക്കുടി മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കി. 

തൃശ്ശൂർ റൂറൽ ഡി.സി.ആർ.ബി ഡിവൈ.എസ്.പി പ്രദീപ് കുമാറിന്‍റെയും ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിന്‍റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. 

Tags:    
News Summary - sex racket member arrested in sex scandal case -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.