ശബരിമല: സീസൺ ആരംഭിക്കുന്നതിന് മാസങ്ങൾ മുെമ്പ മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശിച്ച കാര്യങ്ങൾ ഒന്നും പാലിക്കാതെ ശബരിമലയിലെ സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ്. മലിനീകരണ നിയന്ത്രണ ബോർഡ് ശനിയാഴ്ച വെള്ളത്തിെൻറ സാമ്പിൾ ശേഖരിച്ച് ലാബിലേക്കയച്ചു. നിലവിൽ കാര്യമായ ട്രീറ്റ്മെൻറ് നടക്കുന്നില്ലെന്ന് പരിശോധന നടത്തിയ മലിനീകരണ നിയന്ത്രണ ബോർഡിലെ എൻവയൺമെൻറൽ എൻജിനീയർ പറഞ്ഞു. എല്ലായിടത്തുനിന്നും ഉള്ള സ്വീവേജ് മാലിന്യവും ജലവും പ്ലാൻറിലേക്ക് കണക്ട് ചെയ്യണമെന്ന് നിർദേശിച്ചിരുന്നെങ്കിലും അത് പാലിച്ചിട്ടില്ല.
ബെയ്ലി പാലത്തിന് അടിയിലൂടെ പലയിടത്തുനിന്നായി ഒഴുകിയെത്തുന്ന മാലിന്യം കഴിഞ്ഞവർഷത്തെപ്പോലെ ചാലിലൂടെ ഒഴുകി ഞുണുങ്ങാർവഴി പമ്പയിൽ ചേരുകയാണ്. മാലിന്യമൊഴുകുന്ന ചാൽ ചെറിയ ബണ്ടുകെട്ടി തടഞ്ഞുനിർത്തി പമ്പ് ചെയ്ത് പ്ലാൻറിലേക്ക് നിക്ഷേപിക്കാൻ നിർദേശം നൽകിയിരുന്നു. ഇതും പാലിച്ചിട്ടില്ല. ഒാസോൺ ട്രീറ്റ്മെൻറ് തന്നെയാണോ നടക്കുന്നത് എന്ന് ഇതുവരെയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഒാസോണിെൻറ അളവ് അറിയാനായി ഒാസോൺ ഡിറ്റക്ടർ സ്ഥാപിക്കണമെന്ന് പറെഞ്ഞങ്കിലും പാലിച്ചിട്ടില്ല. ഒാസോൺ ട്രീറ്റ്മെൻറ് കൂടതെ ഹൈപ്പോ ക്ലോറൈറ്റ് ഉപയോഗിക്കണമെന്നും നിർദേശിച്ചിരുന്നു. ഇതും പാലിച്ചിട്ടില്ല. അഞ്ചുലക്ഷം ലിറ്റർ സ്വീവേജ് സംസ്കരിക്കാൻ പ്രാപ്തിയുള്ളതാണ് ഇവിടത്തെ പ്ലാൻറ്. ഇപ്പോൾ വളരെകുറച്ച് മാലിന്യമേ എത്തുന്നുള്ളൂ. ഇത് പൈപ്പുകൾ എല്ലാം കണക്ട് ചെയ്യാത്തതുകൊണ്ടാണോ എന്നറിയില്ല.
കഴിഞ്ഞ വർഷവും നിബന്ധനകൾ പാലിക്കാതെ പ്രവർത്തിച്ച പ്ലാൻറിന് ഇൗ വർഷമാണ് തൽക്കാലികമായി മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നൽകികയത്. ബോർഡ് പറഞ്ഞ നിർദേശങ്ങൾ പാലിക്കാം എന്ന വ്യവസ്ഥയിലായിരുന്നു അനുമതി. എന്നാൽ, ഇവ പാലിച്ചില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.