തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ വിദ്യാർഥിപ്രവേശനത്ത ിന് ബാങ്ക് ഗാരൻറി വേണ്ടിവന്നേക്കുമെന്ന വിജ്ഞാപനം പ്രസിദ്ധീകരിക്കാനുള്ള സുപ്രീംക ോടതി നിർദേശത്തിനെതിരെ സത്യവാങ്മൂലം സമർപ്പിക്കാതെ സർക്കാർ. കേസിൽ അധിക സത്യവാങ്മൂലം നൽകാമെന്ന് ഇതുസംബന്ധിച്ച സുപ്രീംകോടതി വിധിയിൽ നിർദേശമുണ്ടെങ്കിലും സർക്കാർ അനങ്ങിയിട്ടില്ല. പകരം സ്വാശ്രയ മെഡിക്കൽ കോളജുകളിൽ മെറിറ്റ് ക്വോട്ടയിൽ പ്രവേശനം േനടുന്ന വിദ്യാർഥികളുടെ തലയിൽ ലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് ഗാരൻറി ബാധ്യത കെട്ടിവെക്കുന്ന രീതിയിൽ വിജ്ഞാപനം ഇറക്കാനാണ് സർക്കാർ ധിറുതികാണിച്ചത്.
ആദ്യവർഷത്തെ ഫീസിനുപുറമെ നാല് വർഷത്തെ ഫീസിന് തുല്യമായ തുകക്കുള്ള ബാങ്ക് ഗാരൻറിയാണ് പ്രവേശനം നേടുന്ന വിദ്യാർഥികളുടെ തലയിൽ വന്നുചേരുക. ബാങ്ക് ഗാരൻറി കേസിൽ സർക്കാർ മാനേജ്മെൻറുകൾക്ക് വേണ്ടി ഒത്തുകളിക്കുകയാണെന്ന് പാരൻറ്സ് അസോസിയേഷനും ആരോപിക്കുന്നു. ഇതുസംബന്ധിച്ച കേസിൽ കോടതിതീരുമാനം ബാങ്ക് ഗാരൻറി ഇൗടാക്കാനാണെങ്കിൽ അത് നൽകേണ്ടിവരുമെന്ന് വിജ്ഞാപനം ചെയ്യാനാണ് കോടതി നിർദേശിച്ചത്. വിധിക്കുപിന്നാലെ സ്വാശ്രയ മെഡിക്കൽ മാനേജ്മെൻറ് അസോസിയേഷൻ ഇക്കാര്യം വിജ്ഞാപനം ചെയ്യണമെന്ന് പ്രവേശനപരീക്ഷാകമീഷണറോട് ആവശ്യപ്പെട്ടിരുന്നു. ബാങ്ക് ഗാരൻറിക്ക് സർക്കാർ എതിരായതിനാൽ, അനുകൂലമായ രീതിയിൽ വിജ്ഞാപനം നടത്തുന്നതിൽ നയപരമായ തീരുമാനത്തിന് പ്രവേശനപരീക്ഷാ കമീഷണർ ആരോഗ്യവകുപ്പിൽനിന്ന് വ്യക്തത തേടി. ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാനുള്ള നിർദേശം അവഗണിക്കുകയും വിജ്ഞാപനം നടത്താനുമായിരുന്നു ആരോഗ്യവകുപ്പിെൻറ നിർദേശം. ഇതോടെയാണ് ഇതുസംബന്ധിച്ച് വെള്ളിയാഴ്ച പ്രവേശനപരീക്ഷാകമീഷണർ പ്രത്യേക വിജ്ഞാപനം ഇറക്കിയത്.
ഇൗ വർഷം 6.09 ലക്ഷം രൂപ മുതൽ 7.19 ലക്ഷം രൂപ വരെയാണ് സ്വാശ്രയ മെഡിക്കൽ കോളജുകളിലെ വാർഷിക ഫീസായി ഫീ െറഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചത്. ഇതുപ്രകാരം ബാങ്ക് ഗാരൻറി നിർദേശം നടപ്പായാൽ ഒരുവർഷത്തെ ഫീസിനുപുറമെ നാല് വർഷത്തെ ഫീസിന് തുല്യമായ രീതിയിൽ 25 മുതൽ 28 ലക്ഷം രൂപക്ക് വരെയുള്ള ബാങ്ക് ഗാരൻറി വിദ്യാർഥികൾ കണ്ടെത്തേണ്ടി വരും. ഇത് റാങ്ക് പട്ടികയിൽ മുൻനിരയിലുള്ള മിക്ക വിദ്യാർഥികൾക്കും സാധിക്കില്ല. ഫലത്തിൽ അലോട്ട്മെൻറ് ലഭിച്ചാലും ബാങ്ക് ഗാരൻറി വ്യവസ്ഥയുടെ പേരിൽ മെഡിക്കൽ സീറ്റ് ഉപേക്ഷിക്കേണ്ടിവരും. 2017ൽ ഇതുസംബന്ധിച്ച് ഹൈകോടതിയിൽ വന്ന കേസിൽ സർക്കാർ നിലപാട് ശക്തമായി അറിയിച്ചതോടെയാണ് ബാങ്ക് ഗാരൻറി ആവശ്യം തള്ളിയത്. സമാന കേസിലാണ് സർക്കാർ സുപ്രീംകോടതിയിൽ ഒളിച്ചുകളി നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.