തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വ്യത്യസ്ത വെല്ലുവിളികൾ നേരിട്ട് മുന്നണികൾ. സീറ്റ് വിഭജനം, മുഖ്യമന്ത്രി സ്ഥാനാർഥി തർക്കം, ഗ്രൂപ് പോര് എന്നിവയാണ് മുന്നണികളെ വലയ്ക്കുന്നത്. മുന്നണി വിപുലീകരണത്തോടെ ശക്തമായ എൽ.ഡി.എഫിന് സീറ്റ് വിഭജനമാണ് പ്രധാന കീറാമുട്ടി. കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥി തർക്കവും ലീഗിെൻറ അപ്രമാദിത്വത്തെ കുറിച്ചുള്ള ആക്ഷേപവുമാണ് യു.ഡി.എഫിെൻറ വെല്ലുവിളി. ബി.ജെ.പിക്കാകെട്ട, ഗ്രൂപ് പോര് തീരാതലവേദനയായി തുടരുന്നു.
കേരള കോൺഗ്രസ് (എം), എൽ.ജെ.ഡി എന്നിവ കൂടി മുന്നണിയിൽ എത്തിയതോടെയാണ് സീറ്റ് വിഭജനം സി.പി.എമ്മിന് പ്രശ്നമായത്. സി.പി.െഎ ഉൾപ്പെടെ പ്രധാന ഘടകകക്ഷികൾക്കെതിരെയാണ് േജാസ് വിഭാഗം നേരത്തേ മത്സരിച്ചിരുന്നത്. മുന്നണി വിടുമെന്ന എൻ.സി.പിയുടെ ഭീഷണിയും സീറ്റുകൾ വിട്ടുകൊടുക്കാനാകില്ലെന്ന സി.പി.െഎയുടെ കടുംപിടുത്തത്തിനുമൊപ്പമാണ് ഒന്നാകാൻ വിമുഖത കാട്ടുന്ന ജെ.ഡി.എസിനും എൽ.ജെ.ഡിക്കും സീറ്റുകൾ എങ്ങനെ വിഭജിക്കുമെന്ന ചോദ്യവും. പിളർന്നോ അല്ലാതെയോ എൻ.സി.പി മുന്നണി വിടുന്നത് ക്ഷീണമാകും. ഇത് മുന്നിൽ നിർത്തിയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിവെക്കാൻ എൽ.ഡി.എഫ് യോഗം നിയമസഭാ സമ്മേളനം തീരും മുമ്പ് ചേരുക. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ തീയതി തീരുമാനിക്കും.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽനിന്ന് നിയമസഭാ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് വരുന്ന യു.ഡി.എഫ് പ്രതിപക്ഷ നേതാവിെൻറ ജാഥയോടെ ഒരടി മുന്നിൽ എത്താനാണ് ലക്ഷ്യമിടുന്നത്. പക്ഷേ, മുഖ്യമന്ത്രി സ്ഥാനാർഥിയായി ഒന്നിലധികം പേരുകൾ ഉയർന്നുവരുകയും അത് മാധ്യമ ചർച്ചയായി മാറുന്നതുമാണ് ഘടകകക്ഷികളുടെ ആശങ്ക. രമേശ് ചെന്നിത്തലക്ക് പുറമെ ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകളാണ് ചർച്ചയാകുന്നത്. ഇതിനുപുറമെയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും തുടങ്ങിവെച്ച യു.ഡി.എഫിലെ മുസ്ലിം ലീഗ് അപ്രമാദിത്വം എന്ന രാഷ്ട്രീയ ചർച്ച. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവും ലീഗ് മേധാവിത്വവും ക്രൈസ്തവ, ഹൈന്ദവ വിഭാഗങ്ങളുമായുള്ള അകൽച്ചയും എങ്ങനെ കൈകാര്യം ചെയ്യുമെന്നതും കോൺഗ്രസിന് വെല്ലുവിളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.