വാഹനങ്ങൾ ഒാടാൻ അനുവദിക്കില്ലെന്ന് മോേട്ടാർ വാഹന വകുപ്പ്
സി.എ.എം. കരീം
കോട്ടയം: സ്കൂൾ വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കാൻ അനുവദിച്ച സമയപരിധി ബുധനാഴ്ച അവസാനിക്കും.
നവംബർ ഒന്നുമുതൽ ജി.പി.എസ് ഇല്ലാത്ത സ്കൂൾ വാഹനങ്ങൾ ഒാടാൻ അനുവദിക്കില്ലെന്നാണ് മോേട്ടാർ വാഹന വകുപ്പ് ഉത്തരവ്.
ഒക്ടോബർ ഒന്നിനുമുമ്പ് ഇത് ഘടിപ്പിക്കണമെന്ന ഉത്തരവ് പ്രളയവും അതു സൃഷ്ടിച്ച സാമ്പത്തികമാന്ദ്യവും കണക്കിലെടുത്ത് ഒരുമാസത്തേക്ക് നീട്ടുകയായിരുന്നു.
വാഹനങ്ങളുടെ ദിശയും വേഗവും സമയവും നിരീക്ഷിക്കുകയാണ് ജി.പി.എസിലൂടെ ലക്ഷ്യമിടുന്നത്.
സി-ഡാക്കുമായി ചേർന്ന് നടപ്പാക്കുന്ന സംവിധാനത്തിെൻറ കേന്ദ്രീകൃത കൺട്രോൾ റൂം ഗതാഗത കമീഷണറേറ്റിലാവും. ട്രാൻസ്പോർട്ട് കമീഷണറേറ്റിലും ആർ.ടി ഒാഫിസുകളിലും സ്ഥാപിച്ച കൺട്രോൾ റൂമുകളിൽ വാഹന വിവരങ്ങൾ അറിയാനാവും. വഴിയിൽ കിടന്നാലും അപകടത്തിൽപ്പെട്ടാലും അതിനകത്ത് നടക്കുന്ന സംഭവങ്ങളും അടക്കം എല്ലാം അറിയാം.
നിരീക്ഷണത്തിനും സോഫ്റ്റ്വെയറിനും അനുയോജ്യമായ വെഹിക്കിൾ ട്രാക്കിങ് യൂനിറ്റാണ് ഘടിപ്പിക്കുക. ഇതിനായി 12 സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. വാഹനങ്ങളുടെ അസ്വഭാവിക ചലനങ്ങൾ കൺട്രോൾ റൂമിൽ അറിയുന്ന നിമിഷം തന്നെ സ്കൂൾ അധികൃതരുടെ മൊബൈൽ ഫോണിൽ എസ്.എം.എസ് ആയി സന്ദേശം എത്തും. അടിയന്തര സന്ദേശം കൈമാറാനുള്ള പാനിക് ബട്ടനും വാഹനങ്ങളിൽ ഉണ്ടാവും. ഇതിൽ അമർത്തിയാൽ കൺട്രോൾ റൂമിലും പൊലീസിനും സന്ദേശം കിട്ടും.
10--15 ബസുകളുള്ള സ്കൂൾ മാനേജ്മെൻറുകൾക്ക് രണ്ടുമുതൽ മൂന്നുലക്ഷം രൂപവരെ ജി.പി.എസിനായി മുടക്കേണ്ടിവന്നിട്ടുണ്ട്. കേടായാൽ കമ്പനി റിപ്പയർ ചെയ്യും.
15 വർഷത്തെ സർവിസും ഉറപ്പുനൽകുന്നുണ്ടെന്നും മോേട്ടാർ വാഹനവകുപ്പ് അറിയിച്ചു. 12 കമ്പനികളിൽ മൂന്നെണ്ണം കേരളത്തിൽനിന്നുള്ളതും ഒമ്പതെണ്ണം പുറത്തുള്ളവയുമാണ്. സ്കൂൾ അധികൃതരെ ആശങ്കപ്പെടുത്തുന്നതും ഇതാണ്. എന്നാൽ, എല്ലാ സംരക്ഷണവും മോേട്ടാർ വാഹന വകുപ്പ് നൽകുമെന്നാണ് വിവരം. അടുത്തഘട്ടം സ്വകാര്യ-- കെ.എസ്.ആർ.ടി.സി ബസുകളിൽ നിർബന്ധമാക്കാനും മോേട്ടാർ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.