സവർക്കറുടെ മാപ്പ്: രാജ്നാഥ് സിങ് പറഞ്ഞത് 'ആൾട്ടർനേറ്റീവ് ഫാക്ട്സ്'; പിന്നിൽ ഗൂഡലക്ഷ്യം -വി.ഡി. സതീശൻ

തിരുവനന്തപുരം: ബ്രിട്ടീഷുകാരോട് അഞ്ചുതവണ മാപ്പപേക്ഷിച്ച ഹിന്ദു മഹാസഭ നേതാവ് വിനായക് ദാമോദർ സവർക്കറിനെ മഹാത്മാ ഗാന്ധിയുമായി ബന്ധിപ്പിച്ച് കേന്ദ്രമന്ത്രി രാജ് നാഥ് സിങ്ങ് നുണ പ്രചരിപ്പിച്ചതിനുപിന്നിൽ ഗൂഡ ലക്ഷ്യങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അസത്യങ്ങൾ 'ആൾട്ടർനേറ്റീവ് ഫാക്ട്സ്' ആയി അവതരിപ്പിക്കുന്നതാണ് ഇവരുടെ രീതി. വർഷങ്ങൾക്കപ്പുറം ഈ അസത്യം വിശ്വാസ്യയോഗ്യമായി പ്രചരിപ്പിക്കപ്പെടണം എന്നതാണ് നുണ പ്രസ്താവനകളുടെ ലക്ഷ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

'മഹാത്മാ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് കടന്നു വരുന്നതിന് വർഷങ്ങൾക്ക് മുൻപാണ് സവർക്കർ കാലാപാനിയിൽ നിന്ന് മോചനം തേടി ആദ്യ മാപ്പപേക്ഷ നൽകിയത് എന്നത് വിസ്മരിക്കപ്പെടണം; പിന്നീട് അഞ്ചു തവണ കൂടി അദ്ദേഹം മാപ്പപേക്ഷിച്ചു എന്നത് വിസ്മരിക്കപ്പെടണം; മോചിതനായ സവർക്കർ പിന്നീട് തന്‍റെ ജീവിതത്തിലൊരിക്കലും സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായിട്ടില്ല എന്നത് വിസ്മരിക്കപ്പെടണം; അവസാനം മഹാത്മാ ഗാന്ധിയുടെ കൊല ചെയ്യുന്നതിന് ഗൂഢാലോചന നടത്തിയതും സൗകര്യങ്ങൾ ഒരുക്കിയതും സവർക്കാറാണെന്നതും വിസ്മരിക്കപ്പെടണം എന്നതാണ് രാജ്നാഥ് സിങ്ങിന്‍റെ ഈ പ്രസ്താവനയുടെ ലക്ഷ്യം' -സതീശൻ പറഞ്ഞു.

സവർക്കർ ജയിൽ മോചിതനാകാൻ ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ കൊടുത്തത് മഹാത്മ ഗാന്ധിയുടെ നിർദേശപ്രകാരമാണ് എന്നായിരുന്നു പ്രതിരോധ മന്ത്രി രാജ്നാഥ്സിങ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് പച്ചക്കള്ളമാണെന്ന് രാജ്യത്തെ പ്രമുഖ ചരിത്രകാരൻമാരടക്കം തെളിവുസഹിതം വ്യക്തമാക്കിയിരുന്നു. സവർക്കർ മാപ്പപേക്ഷ നൽകിയത് 1911ലും 1913ലുമാണെന്നും എന്നാൽ മഹാത്മാ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായത് 1915 ലാണെന്നും ഇവർ ചൂണ്ടിക്കാട്ടി.

സാഹചര്യങ്ങൾക്കനുസരിച്ച് വിശ്വാസ്യയോഗ്യം എന്ന് തോന്നിപ്പിക്കുന്ന അസത്യങ്ങൾ 'ആൾട്ടർനേറ്റീവ് ഫാക്ട്സ്' ആയി അവതരിപ്പിച്ചാണ് സംഘ്പരിവാർ അടക്കമുള്ള ഫാസിസ്റ്റ് ഭരണകൂടങ്ങൾ തങ്ങളുടെ ആശയം പ്രചരിപ്പിക്കുന്നതെന്ന് സതീശൻ ചൂണ്ടിക്കാട്ടി. അമേരിക്കൻ പ്രസിഡന്‍റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ പങ്കെടുത്തവരുടെ എണ്ണം സംബന്ധിച്ച് വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി സീൻ സ്പൈസർ നടത്തിയ തെറ്റായ പ്രസ്താവനയെ ന്യായീകരിച്ച് യു.എസ്. കൗൺസിലർ കെല്യൻ കോൺവേ നടത്തിയ പരാമർശമാണ് 'ആൾട്ടർനേറ്റീവ് ഫാക്ട്സ്'. സത്യാനന്തര യുഗത്തിൽ പല പുതിയ നറേറ്റിവുകളും നിർമ്മിക്കപ്പെടുന്നത് ആൾട്ടർനേറ്റീവ് ഫാക്ട്സിലൂടെയാണ്. അത്തരത്തിൽ ഒരു പ്രസ്താവനയാണ് സവർക്കറുടെ മാപ്പപേക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നടത്തിയത്.

തീവ്രവലത് രാഷ്ട്രീയം ഉണ്ടാക്കുന്ന വൈകാരികതയിൽ ചരിത്രബോധമില്ലാത്ത ഒരു വിഭാഗം ജനങ്ങൾക്ക് സത്യമെന്ന് തോന്നിക്കാവുന്ന ഒരു നറേറ്റിവ് നിർമ്മിക്കുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്. വർഷങ്ങൾക്കപ്പുറം ഈ അസത്യം വിശ്വാസ്യയോഗ്യമായി പ്രചരിപ്പിക്കപ്പെടണം എന്നതാണ് ലക്ഷ്യം. അവിടെ മഹാത്മാ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് കടന്നു വരുന്നതിന് വർഷങ്ങൾക്ക് മുൻപാണ് സവർക്കർ കാലാപാനിയിൽ നിന്ന് മോചനം തേടി ആദ്യ മാപ്പപേക്ഷ നൽകിയത് എന്നത് വിസ്മരിക്കപ്പെടണം; പിന്നീട് അഞ്ചു തവണ കൂടി അദ്ദേഹം മാപ്പപേക്ഷിച്ചു എന്നത് വിസ്മരിക്കപ്പെടണം; മോചിതനായ സവർക്കർ പിന്നീട് തന്റെ ജീവിതത്തിലൊരിക്കലും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിട്ടില്ല എന്നത് വിസ്മരിക്കപ്പെടണം; അവസാനം മഹാത്മാ ഗാന്ധിയുടെ കൊല ചെയ്യുന്നതിന് ഗൂഢാലോചന നടത്തിയതും സൗകര്യങ്ങൾ ഒരുക്കിയതും സവർക്കാറാണെന്നതും വിസ്മരിക്കപ്പെടണം എന്നതാണ് ഈ പ്രസ്താവനയുടെ ലക്ഷ്യം.

സംഘപരിവാർ നേതൃത്വം ഒളിഞ്ഞും തെളിഞ്ഞും ഈ രാജ്യത്തിന്‍റെ ചരിത്രം തിരുത്തിയെഴുതാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗം തന്നെയാണ് ഈ നറേറ്റിവ്. പറയുന്നത് മണ്ടത്തരമാണെന്നും അസത്യമാണെന്നും അറിയാതെയല്ല, പക്ഷെ നാളെകളിലെ ചർച്ചകൾ വഴി തിരിച്ചു വിടുകയെന്നതും ഈ വാദം സാമാന്യവത്കരിക്കുക എന്ന ലക്ഷ്യത്തോടെയും ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളാണ് ഇത്. ഒരു വലിയ സംവിധാനം ഇന്നത്തെ കാലത്ത് സമൂഹമാധ്യമങ്ങളിൽ ഇത് സത്യമാണെന്ന്‌ തോന്നിക്കുന്നതിനുള്ള ചർച്ചകൾ നടത്തും. അത് വിശ്വസിപ്പിക്കുന്നതിനുള്ള രേഖകൾ വ്യാജമായി നിർമ്മിക്കും. ഇതാണ് ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്‍റെ രീതി.

എത്രമാത്രം വളച്ചൊടിക്കാൻ ശ്രമിച്ചാലും സംഘപരിവാറിന് മാറ്റിയെഴുതാൻ കഴിയാത്തത്രയും ഈ മണ്ണിൽ അലിഞ്ഞു ചേർന്നതാണ് ഇന്ത്യയുടെ ചരിത്രം. ആ ചരിത്രം കൂടുതൽ ഉച്ചത്തിൽ ഓരോ കോൺഗ്രസ് പ്രവർത്തകനും ചരിത്രാധ്യാപകരും പൊതുസമൂഹവും പറയുക തന്നെ ചെയ്യും -സതീശൻ പ്രസ്താവനയിൽ വ്യക്തമാക്കി.

സവർക്കറുടെ ജയിൽമോചന ദയാഹരജി ഗാന്ധിജി പറഞ്ഞിട്ട് –രാജ്നാഥ്സിങ്

ന്യൂഡൽഹി: ഹിന്ദുമഹാസഭ നേതാവ് വിനായക് ദാമോദർ സവർക്കർ ജയിലിൽനിന്ന് ഇറങ്ങാൻ ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ കൊടുത്തത് മഹാത്മ ഗാന്ധിയുടെ നിർദേശപ്രകാരമായിരുന്നെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ്സിങ്. മാർക്സിെൻറയും ലെനിെൻറയും ആശയം കൊണ്ടുനടക്കുന്നവർ ഫാഷിസ്റ്റായും നാസിയായും ചിത്രീകരിക്കാനാണ് ശ്രമിച്ചതെങ്കിലും സവർക്കർ തികഞ്ഞ ദേശീയവാദിയും സാമൂഹിക പരിഷ്കർത്താവുമായിരുന്നെന്നും രാജ്നാഥ്സിങ് അവകാശപ്പെട്ടു.

പഴയ പത്രപ്രവർത്തകനായ ഉദയ് മഹുർക്കർ എഴുതിയ 'വീർ സവർക്കർ: ദി മാൻ ഹു കുഡ് ഹാവ് പ്രിവൻറഡ് പാർട്ടീഷൻ' (വീരസവർക്കർ: വിഭജനം തടയുമായിരുന്ന വ്യക്തി) എന്ന പുസ്തകത്തിെൻറ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.

രാജ്യത്തെ മോചിപ്പിക്കാനെന്ന പോലെ സവർക്കറെ മോചിപ്പിക്കാനും ശ്രമം തുടരുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നതായി രാജ്നാഥ്സിങ് വാദിച്ചു. ജയിലിൽനിന്ന് ഇറങ്ങിയാൽ സവര്‍ക്കര്‍ സമാധാനപരമായി പ്രക്ഷോഭത്തിൽ പങ്കുചേരുമെന്ന് ഗാന്ധിജി വിശ്വസിച്ചു. ഭരണഘടന ശില്‍പി ബി.ആര്‍ അംബേദ്കറിനും സവര്‍ക്കറുമായി അടുപ്പമുണ്ടായിരുന്നു. ദേശീയ നായകരെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടാകാം. എന്നാൽ, അവരെ ഒരു പ്രത്യേക കാഴ്ചപ്പാടിൽ കാണരുത്. സവർക്കറെ അവഗണിക്കുന്നതും അപമാനിക്കുന്നതും ക്ഷമിക്കാനാവില്ല. തെറ്റായ വ്യാഖ്യാനങ്ങൾ പ്രചരിപ്പിക്കപ്പെട്ടതുകൊണ്ട് ജനങ്ങൾക്ക് ശരിയായ വിധത്തിൽ അദ്ദേഹത്തെ മനസ്സിലാക്കാനായിട്ടില്ല.


തികഞ്ഞ ദേശഭക്തനായിരുന്ന അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ രണ്ടു തവണയാണ് ജയിലിലടച്ചത്. സവര്‍ക്കര്‍ ഒരു വ്യക്തിയല്ല, മറിച്ച് ഒരാശയമാണെന്നാണ് മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി നേരത്തെ പറഞ്ഞത്. എന്നാൽ 2003ൽ സവർക്കറുടെ ചിത്രം പാർലമെൻറിൽ വെച്ചപ്പോൾ മുൻപ്രധാനമന്ത്രി ചന്ദ്രശേഖർ ഒഴികെ എല്ലാവരും ചടങ്ങ് ബഹിഷ്കരിക്കുകയാണ് ഉണ്ടായത്. പോർട്ട്ബ്ലെയറിൽ വെച്ച ഫലകം അന്നത്തെ സർക്കാർ നീക്കി. സവര്‍ക്കര്‍ രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം സാംസ്‌കാരിക നായകനായിരുന്നു എന്നും സവര്‍ക്കറെക്കുറിച്ചു കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കണമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

ഗാന്ധിയും സവര്‍ക്കറും പരസ്പരം ബഹുമാനിച്ചിരുന്നതായി ആർ.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് പറഞ്ഞു. സവര്‍ക്കര്‍ക്ക് മോശം പരിവേഷം കല്‍പിച്ചു നല്‍കിയവരുടെ അടുത്ത ലക്ഷ്യം സ്വാമി വിവേകാനന്ദന്‍, ദയാനന്ദ സരസ്വതി, യോഗി അരവിന്ദ് എന്നിവരായിരുന്നു. രാജ്യത്ത് ഭൂരിപക്ഷ-ന്യൂനപക്ഷ വിഭജനം ഉണ്ടാക്കരുതെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു.

Tags:    
News Summary - Savarkar's apology: Rajnath Singh says 'alternative facts' -VD. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.