കൊച്ചി: തർക്കത്തിലുള്ള മുനമ്പത്തെ ഭൂമി വഖഫ് സ്വത്ത് തന്നെയാണെങ്കിലും വസ്തു വാങ്ങിയവരുടെ പ്രതിസന്ധി പരിഹരിക്കേണ്ടതുണ്ടെന്ന് പുതുയതായി നിയമിതനായ കേരള വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ. ഫാറൂഖ് കോളജ് ഈ വസ്തു കൈകാര്യം ചെയ്തതിൽ ഗുരുതര വീഴ്ചകൾ സംഭവിച്ചു. അതുകൊണ്ടുതന്നെ മാനുഷിക പരിഗണന നൽകി നിലവിൽ വസ്തു കൈവശം വെക്കുന്നവരെ സംരക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചിയിലെ ബോർഡ് ആസ്ഥാനത്ത് ചെയർമാനായി ചുമതലയേറ്റശേഷം വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു ഹംസ.
ഇക്കാര്യം കോടതി വിധികൾക്ക് വിധേയമായി വഖഫ് ബോർഡ് എടുക്കേണ്ട നയപരമായ തീരുമാനമാണ്. കേസുകളിൽ അനുരഞ്ജനത്തിന് പ്രാധാന്യം നൽകി പരിഹാരം തേടുന്ന സമീപനമാണ് ബോർഡ് സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.