തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ‍്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇരട്ട ചക്രവാതചുഴി, ന്യൂനമർദ്ദ പാത്തികൾ എന്നിവയുടെ സ്വാധീനഫലമായാണ് മഴ.
തെക്ക് കിഴക്കന്‍ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപവും, തമിഴ്നാടിന്‍റെ വടക്കന്‍ തീരപ്രദേശത്തിന് മുകളിലുമായാണ് രണ്ട് ചക്രവാതചുഴികൾ രൂപപ്പെട്ടത്. തെക്ക് പടിഞ്ഞാറന്‍ ബംഗാൾ ഉൾക്കടൽ മുതൽ വടക്ക് ശ്രീലങ്കന്‍ തീരം വരെ ഒരു പാത്തിയും കർണാടക മുതൽ കന്യാകുമാരി വരെ മറ്റൊരു പാത്തിയുമാണുള്ളത്.
ഇടിമിന്നൽ സാധ‍്യത കൂടുതലുള്ള സമയമായതിനാൽ ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി പത്ത് മണി വരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.