ആശ്രമം കത്തിച്ച കേസ്: മുഖ്യസാക്ഷിയുടെ മൊഴിമാറ്റത്തിനു പിന്നിൽ ആർ.എസ്.എസ്

തിരുവനന്തപുരം: ആശ്രമം കത്തിച്ച കേസിൽ മുഖ്യസാക്ഷി പ്രശാന്ത് മൊഴിമാറ്റി പറഞ്ഞതിൽ പിന്നിൽ ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും സാന്നിധ്യമുണ്ടാകാമെന്ന് സന്ദീപാനന്ദ ഗിരി പറഞ്ഞു. കേസ് ഒരു പുതിയ വഴിത്തിരിവിലെത്തത്തിനിൽക്കവെയാണ് പ്രശാന്ത് മൊഴി മാറ്റി പറഞ്ഞത്. പ്രശാന്തിന്റെ വെളിപ്പെടുത്തൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പൊലീസിനെ സഹായിച്ചിരുന്നുവെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.

ആശ്രമം കത്തിച്ചതിനു പിന്നിൽ ആർ.എസ്.എസ് പ്രവർത്തകനായിരുന്നു തന്റെ സഹോദരൻ പ്രകാശും സുഹൃത്തുക്കളുമാണെന്നാണ് നേരത്തെ കോടതിയിൽ രഹസ്യമൊഴി നൽകിയത്. സഹോദരൻ ജീവനൊടുക്കുന്നതിനു മുൻപ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയെന്നായിരുന്നു ആദ്യ മൊഴി. എന്നാൽ, ഇത്, ക്രൈംബ്രാഞ്ച് നിർബന്ധിച്ച് പറയിച്ചിതാണെന്ന് ഇയാൾ മജിസ്ട്രേറ്റിനു മുന്നിൽ മൊഴി തിരുത്തി പറഞ്ഞിരിക്കയാണ്. അതേസമയം മൊഴിമാറ്റിയ കാര്യം വ്യക്തമല്ലെന്നും ഇതിനിടയാക്കിയ സാഹചര്യം എന്താണെന്ന് വ്യക്തമല്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. 

Tags:    
News Summary - Sandeepananda Giri ashram burning case; main witness changes statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.