തിരുവനന്തപുരം: സുപ്രീം കോടതി വിധിയുെട പശ്ചാത്തലത്തിൽ സാലറി ചലഞ്ചിൽ സർക്കാർ പുതിയ ഉത്തരവ് ഇന്ന് തന്നെ പുറത്തിറക്കുമെന്ന് ധനമന്ത്രി തോമസ് െഎസക്. സമ്മതപത്രം ഉള്ളവരിൽ നിന്ന് മാത്രമേ ഇൗ മാസം തുക ഇൗടാക്കൂ. ഭൂരിഭാഗം ജീവനക്കാരും സമ്മതപത്രം നൽകിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
സുപ്രീംകോടതിയുടെ വിധി തിരിച്ചടിയാണ്. കോടതി വിധിയെ മാനിക്കുന്നു. സുപ്രീംകോടതി പറഞ്ഞു കഴിഞ്ഞാൽ പിന്നെ അതിലപ്പുറം ഇല്ല. എന്തുെകാണ്ട് ഇങ്ങനെ ഒരു വിധിയെന്ന് അറിയെല്ലന്നും തോമസ് െഎസക് പറഞ്ഞു.
ഇതുവരെ 1874 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്നിട്ടുണ്ട്. 454 കോടി രൂപ പണമായിട്ടും 1200 കോടി രൂപ സ്ഥലവും മറ്റ് സഹായങ്ങളുമായി ലഭിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
ഒാൺലൈൻ വഴിയാണ് പണമിടപാടുകളും കൈകാര്യവും നടക്കുന്നത്. അതിനാൽ തന്നെ എല്ലാ നടപടികളും സുതാര്യമാണെന്നും ധനമന്ത്രി വ്യക്തമാക്കി.
സാലറി ചലഞ്ചില്‍ ശമ്പളം നല്കാന് തയാറല്ലാത്തവര്‍ വിസമ്മതപത്രം നല്‍കേണ്ടെന്ന ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു.
പ്രളയ ദുരിതാശ്വാസത്തിന് ജീവനക്കാർ നൽകുന്ന പണം അതിന് തന്നെ ചെലവഴിക്കുമെന്ന് സർക്കാറിന് എങ്ങനെ ഉറപ്പ് നൽകാൻ കഴിയുമെന്ന് സുപ്രീംകോടതി ചോദിച്ചു. പണം നൽകുന്നതിന് സമ്മതപത്രം മാത്രം മതിയെന്നും വിസമ്മതപത്രം വേണമെന്ന് നിങ്ങൾ എന്തിന് വാശിപിടിക്കുന്നുവെന്നും കോടതി ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.