ചിന്തക്ക് ശമ്പള കുടിശ്ശിക അനുവദിച്ചത് തന്‍റെ അപേക്ഷയിലല്ലെന്ന് ആർ.വി. രാജേഷ്

തിരുവനന്തപുരം: ചിന്തക്ക് ശമ്പള കുടിശ്ശിക അനുവദിച്ചത് തന്‍റെ അപേക്ഷയിലല്ലെന്ന് ആർ.വി. രാജേഷ് പ്രതികരിച്ചു. ഇതുസംബന്ധിച്ച ആരോപണം ശരിയല്ല. ചിന്തക്ക് ശമ്പളം സർക്കാർ നിശ്ചയിച്ചതിന് പിന്നാലെയാണ് താൻ സർക്കാറിന് അപേക്ഷ നൽകിയത്. തനിക്ക് ശമ്പളം അനുവദിച്ചു തരണം എന്ന കോടതി ഉത്തരവ് സർക്കാർ പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

വാർത്തകൾ ശരിയല്ല -ചിന്ത

തിരുവനന്തപുരം: തനിക്ക് 32 ലക്ഷം രൂപ ശമ്പള കുടിശ്ശിക കിട്ടിയെന്ന തരത്തിൽ വന്ന വാർത്തകൾ ശരിയല്ലെന്ന് ചിന്ത ജെറോം. അത്രയും തുക ഒരുമിച്ച് കിട്ടിയാൽ ദുരിതാശ്വാസ നിധിയിൽ നൽകും. പാർട്ടി പ്രവർത്തക എന്ന നിലയിൽ അതാണ് ശീലം.

യുവജനകമീഷൻ ചട്ടങ്ങൾ മറികടന്ന് താൻ ഒരു തുകയും വാങ്ങിയിട്ടില്ല. കമീഷൻ മുൻ അധ്യക്ഷൻ ആർ.വി. രാജേഷിന്‍റെ കേസിലെ വിധിയിലാണ് തന്നിലേക്ക് ആരോപണം വന്നത്. 2018 മേയ് 26ന് ആണ് ശമ്പളം ഒരു ലക്ഷമാക്കി ചട്ടമായത്. ആർ.വി. രാജേഷിന് കുടിശ്ശിക അനുവദിക്കാൻ കോടതി ഉത്തരവായി. അദ്ദേഹമാണ് സർക്കാറിന് അപേക്ഷ നൽകിയതെന്നും ചിന്ത പറഞ്ഞു.

Tags:    
News Summary - Salary Arrears Allowed to Chintha Not on my Application R.V. Rajesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.