കൊടിയത്തൂർ (കോഴിക്കോട്): ലോക്ഡൗൺ കാലത്ത് മനസ്സിൽ ഉദിച്ച ആശയങ്ങൾക്ക് വർണങ്ങളും ഭാവങ്ങളും നൽകി നർമത്തിൽ ചാലിച്ച് കാമറയിൽ ഒപ്പിയെടുത്ത് ജനങ്ങളിലെത്തിക്കുകയാണ് സലാം കൊടിയത്തൂർ എന്ന ഹോം സിനിമ സംവിധായകൻ.
കോവിഡ് 19 സന്ദേശമായ നാല് ഹ്രസ്വ സിനിമകളാണ് ഇതിനോടകം ജനശ്രദ്ധ പിടിച്ചുപറ്റിയത്. സോഷ്യൽ വൈറസ്, അടിപൊളി പൊലീസ്, കോയാെൻറ ടെൻഷൻ, വിത്തും കൈക്കോട്ടും എന്നീ നാലു ഹ്രസ്വ സിനിമകളിലും മുഖ്യവേഷം ചെയ്തിരിക്കുന്നത് സഹോദരനായ സിദ്ദീഖ് കൊടിയത്തൂരാണ്.
ലോക്ഡൗൺ നിയമങ്ങൾ പാലിച്ച് വീടിെൻറ സമീപ്പത്തും വയലിലുമായാണ് സലാം ഈ സന്ദേശ സിനിമകൾ നിർമിച്ചത്. കൊറോണ വൈറസ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടിയതോടെ കാമറമാന്മാരെയും, വിഡിയോ എഡിറ്റർമാരെയും ലഭിക്കാതെവന്നതോടെ സ്വന്തം മൊബൈൽ കാമറയിലൂടെ പിടിച്ച ഹ്രസ്വചിത്രങ്ങൾ കമ്പ്യൂട്ടർ ഉപയോഗിച്ച് സ്വയം എഡിറ്റ് ചെയ്താണ് തയാറാക്കിയത്.
സാധാരണ ദിവസങ്ങളേക്കാൾ കൊറോണ കാലയളവിലാണ് ജീവിതത്തിൽ കൂടൂതൽ തിരക്കനുഭവപ്പെട്ടതെന്ന് സലാം പറയുന്നു. വണ്ടൂർ എറിയാട് എ.യു.പി സകൂൾ അധ്യാപകനായ സലാം നേരത്തേ തന്നെ 18 ഹോം സിനിമകൾ നിർമ്മിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.