കൊല്ലം: പ്രായം 100 കടന്നാലും പഠിക്കാൻ അതൊന്നും തടസ്സമാകില്ലെന്ന് കാട്ടിത്തരുകയാണ് ക ൊല്ലം പ്രാക്കുളം സ്വദേശി ഭഗീരഥിയമ്മ. 105ാം വയസ്സിൽ നാലാം തരം തുല്യത പരീക്ഷയെഴുതി സംസ് ഥാന സാക്ഷരത മിഷെൻറ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പഠിതാവായി മാറി.
മലയാളം, ക ണക്ക്, പരിസ്ഥിതി വിഷയങ്ങളിലാണ് മൂന്നു ദിവസംകൊണ്ട് പരീക്ഷയെഴുതിയത്. എഴുതാനുള്ള ചെറിയ ബുദ്ധിമുട്ടൊഴിച്ചാൽ പരീക്ഷ എളുപ്പമായിരുന്നു എന്ന് ഭഗീരഥിയമ്മ. ഇൗ പ്രായത്തിലും കേൾവിക്കും സംസാരത്തിനും പ്രശ്നങ്ങളില്ല. പഠനവിഷയങ്ങൾ ഗ്രഹിക്കാനും മിടുക്കു കാട്ടുന്നു. ചെറുപ്രായത്തിൽ പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. വിവാഹവും ശേഷം കുടുംബത്തെ സംരക്ഷിക്കേണ്ടിവന്നതും കൂടി വന്നതോടെ പഠനം സ്വപ്നംമാത്രമായി മാറി.
15ാം വയസ്സിലായിരുന്നു വിവാഹം. നാലു പെൺമക്കൾ അടക്കം ആറു മക്കളുണ്ട്. മൂത്തമകൻ തുളസീധരൻപിള്ളക്ക് 84ഉം ഇളയമകൾ തങ്കമണി അമ്മക്ക് 70ഉം വയസ്സാണ് ഇപ്പോൾ. എഴുതാനും വായിക്കാനുമുള്ള വലിയ ആഗ്രഹമാണ് ഇൗ പ്രായത്തിൽ ഭഗീരഥിയമ്മയെ വിദ്യാർഥിയാക്കിയത്. പ്രായം കൂടിയ പഠിതാവിനെ അനുമോദിക്കാൻ എത്തിയ തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ചന്ദ്രശേഖരൻ പിള്ള അടക്കമുള്ളവരോട് തനിക്ക് പെൻഷനൊന്നും കിട്ടുന്നില്ല എന്ന പരാതിയാണ് ഭഗീരഥിയമ്മ പറഞ്ഞത്.
35ാം വയസ്സിൽ ഭർത്താവിനെ നഷ്ടമായിട്ടും ഇതുവരെ വിധവ െപൻഷൻ ലഭിച്ചില്ല. ആധാറില്ലെന്ന കാരണത്തിൽ സാമൂഹികസുരക്ഷ പെൻഷനുകൾ നിഷേധിച്ചു. ആധാർ എടുക്കാൻ കഴിയാത്ത വിധം കൈയിലെ രേഖകളെല്ലാം മാഞ്ഞുപോയി. തുല്യത പരീക്ഷ വിജയിക്കുന്നതോടൊപ്പം സുരക്ഷ പെൻഷനുകളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭഗീരഥിയമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.